Skip to main content

അമ്മ വേഷങ്ങളിലൂടെ മലയാളി‌കളുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു

അമ്മ വേഷങ്ങളിലൂടെ മലയാളി‌കളുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഗായികയായി കലാജീവിതം ആരംഭിക്കുകയും പിന്നീട് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തുകയും ചെയ്ത അവർ നാല് തലമുറകള്‍ക്ക് അമ്മയായി മലയാള സിനിമയുടെ ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയാണ്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ച കവിയൂർ പൊന്നമ്മ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു വട്ടം നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അവർ അഭിനയിച്ചു. വേദനയും ആനന്ദവും വിഷാദവും വൈകാരിതകയും ഒത്തുചേര്‍ന്ന കവിയൂര്‍ പൊന്നമ്മയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്നവയായിരുന്നു. അഭ്രപാളികളില്‍ മലയാള സിനിമയക്ക് മുതല്‍കൂട്ടായി മാറിയ അവരുടെ അമ്മവേഷങ്ങൾ കവിയൂർ പൊന്നമ്മയോടുള്ള മലയാളികളുടെ ആത്മബന്ധം ദൃഢമാക്കി

കവിയൂർ പൊന്നമ്മയുടെ കലാജീവിതത്തിന്റെ ആരംഭവും വളർച്ചയും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റങ്ങളുടെ നെടുംതൂണുകളിൽ ഒന്നായ കെപിഎസി-യിലൂടെയാണ്. തോപ്പിൽ ഭാസിയുടെ മൂലധനത്തിൽ ഗായികയായി എത്തിയ അവർ പിന്നീട് അതേ നാടകത്തിൽ നായികയായി. തുടർന്ന് കെപിഎസിയിലെ പ്രധാന നടിയായി മാറിയ കവിയൂർ പൊന്നമ്മ മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ചു. അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. മെറിലാൻഡിന്റെ ശ്രീരാമപട്ടാഭിഷേകത്തിലൂടെ വളരെ പെട്ടെന്നു തന്നെ കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അവിഭാജ്യഘടകമായി.

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ മലയാള സിനിമയുടെ മനോഹരമായൊരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.