Skip to main content

അമ്മ വേഷങ്ങളിലൂടെ മലയാളി‌കളുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു

അമ്മ വേഷങ്ങളിലൂടെ മലയാളി‌കളുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഗായികയായി കലാജീവിതം ആരംഭിക്കുകയും പിന്നീട് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തുകയും ചെയ്ത അവർ നാല് തലമുറകള്‍ക്ക് അമ്മയായി മലയാള സിനിമയുടെ ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയാണ്. ആയിരത്തോളം സിനിമകളിൽ അഭിനയിച്ച കവിയൂർ പൊന്നമ്മ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു വട്ടം നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അവർ അഭിനയിച്ചു. വേദനയും ആനന്ദവും വിഷാദവും വൈകാരിതകയും ഒത്തുചേര്‍ന്ന കവിയൂര്‍ പൊന്നമ്മയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കുന്നവയായിരുന്നു. അഭ്രപാളികളില്‍ മലയാള സിനിമയക്ക് മുതല്‍കൂട്ടായി മാറിയ അവരുടെ അമ്മവേഷങ്ങൾ കവിയൂർ പൊന്നമ്മയോടുള്ള മലയാളികളുടെ ആത്മബന്ധം ദൃഢമാക്കി

കവിയൂർ പൊന്നമ്മയുടെ കലാജീവിതത്തിന്റെ ആരംഭവും വളർച്ചയും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റങ്ങളുടെ നെടുംതൂണുകളിൽ ഒന്നായ കെപിഎസി-യിലൂടെയാണ്. തോപ്പിൽ ഭാസിയുടെ മൂലധനത്തിൽ ഗായികയായി എത്തിയ അവർ പിന്നീട് അതേ നാടകത്തിൽ നായികയായി. തുടർന്ന് കെപിഎസിയിലെ പ്രധാന നടിയായി മാറിയ കവിയൂർ പൊന്നമ്മ മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ചു. അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. മെറിലാൻഡിന്റെ ശ്രീരാമപട്ടാഭിഷേകത്തിലൂടെ വളരെ പെട്ടെന്നു തന്നെ കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അവിഭാജ്യഘടകമായി.

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ മലയാള സിനിമയുടെ മനോഹരമായൊരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.