Skip to main content

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് 11 കുടുംബങ്ങൾക്കായി പാർടി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് 11 കുടുംബങ്ങൾക്കായി പാർടി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. തലോടൽ ഭവനങ്ങൾ എന്ന പേരിലാണ്‌ കോവളം ഏരിയയിലെ പത്ത്‌ ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റിയും ഓരോ വീടുകൾ വീതം നിർമിച്ചത്‌. ഏരിയ കമ്മിറ്റി ഓഫീസിലെ ‘സ. കോടിയേരി ബാലകൃഷ്‌ണൻ ഹാൾ’ ഉദ്ഘാടനവും നിർവഹിച്ചു.

ജനപിന്തുണയോടെ ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്കായി വീടുകൾ നിർമ്മിക്കാനുള്ള ഉത്തരവാദിത്തം സിപിഐ എം ലോക്കൽ കമ്മിറ്റികൾ ഏറ്റെടുക്കുകയായിരുന്നു. നിർധനരായ രോഗികൾ, അച്ഛനമ്മമാരെ നഷ്‌ടമായ കുട്ടികൾ, പങ്കാളികളെ നഷ്ടമായവർ തുടങ്ങി ഏറ്റവും അർഹരായ 11 കുടുംബങ്ങൾക്കാണ്‌ ഈ ഓണക്കാലത്ത് പാർടി സ്വന്തമായൊരിടം ഒരുക്കി നൽകിയത്. പുതിയ വീട്ടുടമസ്ഥർക്കും സഖാക്കൾക്കും അഭിമാനകരമായ ദിനം!

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്

സ. കെ എൻ ബാലഗോപാൽ

കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ. എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്

സ. പിണറായി വിജയൻ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

22 ലക്ഷത്തോളം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രതീക്ഷകളെ തകർക്കുന്ന നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച അത്യന്തം ഗൗരവതരമാണ്.