Skip to main content

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് 11 കുടുംബങ്ങൾക്കായി പാർടി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടമായ ‘സ. ഇ കെ നായനാർ സ്‌മാരക മന്ദിരം’ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കെട്ടിടോദ്ഘാടനത്തിനോടനുബന്ധിച്ച് 11 കുടുംബങ്ങൾക്കായി പാർടി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. തലോടൽ ഭവനങ്ങൾ എന്ന പേരിലാണ്‌ കോവളം ഏരിയയിലെ പത്ത്‌ ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റിയും ഓരോ വീടുകൾ വീതം നിർമിച്ചത്‌. ഏരിയ കമ്മിറ്റി ഓഫീസിലെ ‘സ. കോടിയേരി ബാലകൃഷ്‌ണൻ ഹാൾ’ ഉദ്ഘാടനവും നിർവഹിച്ചു.

ജനപിന്തുണയോടെ ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്കായി വീടുകൾ നിർമ്മിക്കാനുള്ള ഉത്തരവാദിത്തം സിപിഐ എം ലോക്കൽ കമ്മിറ്റികൾ ഏറ്റെടുക്കുകയായിരുന്നു. നിർധനരായ രോഗികൾ, അച്ഛനമ്മമാരെ നഷ്‌ടമായ കുട്ടികൾ, പങ്കാളികളെ നഷ്ടമായവർ തുടങ്ങി ഏറ്റവും അർഹരായ 11 കുടുംബങ്ങൾക്കാണ്‌ ഈ ഓണക്കാലത്ത് പാർടി സ്വന്തമായൊരിടം ഒരുക്കി നൽകിയത്. പുതിയ വീട്ടുടമസ്ഥർക്കും സഖാക്കൾക്കും അഭിമാനകരമായ ദിനം!

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.