Skip to main content

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം ജ്ഞാന സമൂഹമാണ്

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം പണമല്ല, ജ്ഞാന സമൂഹമാണ്. അറിവും ബുദ്ധിയുമാണ്‌ പ്രധാന സമ്പത്ത്‌. ആ ബുദ്ധി ഉപയോഗിച്ച്‌ നമുക്ക്‌ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനാകും. അത്തരത്തിൽ വിദ്യാഭ്യാസത്തെയും അറിവിനെയും രൂപപ്പെടുത്താനാകണം. അതിനായി നാട്‌ ഒരുങ്ങിക്കഴിഞ്ഞു. വിജ്ഞാനം എന്ന്‌ പറയുന്നത്‌ പ്രയോഗികത, സാമൂഹ്യപരത, ചരിത്രപരത, വിനിമയപരത എന്നിവ ചേർന്നതാണ്‌. ശാസ്‌ത്രീയ പഠനമില്ലെങ്കിൽ ജ്ഞാനം നേടാനാകില്ല.

ഏതു മാധ്യമത്തിനും മൂലധന നിക്ഷേപമുണ്ട്‌. ഏത്‌ മൂലധനത്തിനും ലക്ഷ്യം ലാഭമാണ്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി, ജനങ്ങളുടെ കൈയിൽനിന്ന്‌ ശേഖരിച്ച ചില്ലിക്കാശുകൊണ്ടുണ്ടായ പത്രമാണ്‌ ദേശാഭിമാനി. ദേശാഭിമാനിക്ക്‌ മുതലാളിയില്ല. ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ഏക പത്രം ദേശാഭിമാനിയാണ്‌. കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ സമാനതകളില്ലാത്ത പങ്കുവഹിച്ച ഏറ്റവും പ്രധാന പത്രമാണ് ദേശാഭിമാനി. വലതുപക്ഷ ആശയങ്ങൾ ഉൽപ്പാദിപ്പിക്കുകയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രചാരണത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും പ്രധാന മാധ്യമ ശൃംഖലയുള്ള നാട്‌ കേരളമാണ്‌. അവിടെ, ദേശാഭിമാനിക്ക്‌ ഒരുപാട്‌ ദൗത്യം നിർവഹിക്കാനുണ്ട്‌. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ദേശാഭിമാനിയേയും ഇടതുപക്ഷ പ്രസ്ഥാനത്തേയും ആരും പഠിപ്പിക്കേണ്ടതില്ല. കാരണം, അത്‌ സ്വയം പഠിച്ചവരാണ്‌ ഈ പ്രസ്ഥാനം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.