Skip to main content

കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസുകാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ല

കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങിനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസ്‌കാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ല. ഇന്നലെ കോൺഗ്രസിന്റെ പ്ലിനറി സമ്മേളനത്തിന് പോകാനായി ഡൽഹിയിൽ വിമാനത്തിൽ കേറിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അവിടെ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്തു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതുകൊണ്ടുമാത്രമാണ് ജയിലിൽ ആകാതിരുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലാകുന്നില്ല. പ്രതിപക്ഷമില്ലാത്ത ഒരു ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിന് എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും ഇല്ലായ്മ ചെയ്യുവാനാണ് ശ്രമം. അത് സിപഐ എമ്മിനും ഇടതുപാർടികൾക്കും മാത്രമല്ല ബാധകം. കേന്ദ്ര ഏജൻസികളെ അതിനായി ഉപയോഗിക്കുകയാണ്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അത് മനസിലായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികൾ വന്നാൽ ഇവിടെ കോൺഗ്രസുകാർക്ക് അത് വലിയ ഇഷ്ടമാണ്. ഒരുതരം അവസരവാദ നിലപാടാണ് യുഡിഎഫ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ദുരിതാശ്വാസ സഹായം തട്ടിപ്പ് സംബന്ധിച്ച് പഴുതടച്ച അന്വേഷണവും കടുത്ത നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്. എങ്ങിനെയും പണം തട്ടാം എന്നതിന്റെ ഒരുദാഹരണമാണിത്. ഇക്കാര്യത്തിൽ സർക്കാർ തന്നെ കടുത്ത നിലപാട് സ്വീകരിക്കുന്നുണ്ട്.

രണ്ട് വർഗീയ കക്ഷികളായ ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വേണ്ടത്. വംശഹത്യക്ക് നേതൃത്വം നൽകുന്ന ആർഎസ്എസുമായി എന്തായിരുന്നു ചർച്ച. എന്താണ് ഇവർ തമ്മിലുള്ള അന്തർധാര. അത് വെളിപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ചില പ്രശ്നങ്ങൾ വരുമ്പോൾ സർവ്വ കക്ഷി സമ്മേളനവും അതിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ചയുമെല്ലാം നടക്കാറുണ്ട്. ഇവിടെ എന്തിനായിരുന്നു ഈ ചർച്ച. വയനാട് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.