Skip to main content

കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസുകാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ല

കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങിനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസ്‌കാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ല. ഇന്നലെ കോൺഗ്രസിന്റെ പ്ലിനറി സമ്മേളനത്തിന് പോകാനായി ഡൽഹിയിൽ വിമാനത്തിൽ കേറിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അവിടെ നിന്നും പുറത്താക്കി അറസ്റ്റ് ചെയ്തു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതുകൊണ്ടുമാത്രമാണ് ജയിലിൽ ആകാതിരുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലാകുന്നില്ല. പ്രതിപക്ഷമില്ലാത്ത ഒരു ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിന് എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും ഇല്ലായ്മ ചെയ്യുവാനാണ് ശ്രമം. അത് സിപഐ എമ്മിനും ഇടതുപാർടികൾക്കും മാത്രമല്ല ബാധകം. കേന്ദ്ര ഏജൻസികളെ അതിനായി ഉപയോഗിക്കുകയാണ്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അത് മനസിലായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികൾ വന്നാൽ ഇവിടെ കോൺഗ്രസുകാർക്ക് അത് വലിയ ഇഷ്ടമാണ്. ഒരുതരം അവസരവാദ നിലപാടാണ് യുഡിഎഫ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ദുരിതാശ്വാസ സഹായം തട്ടിപ്പ് സംബന്ധിച്ച് പഴുതടച്ച അന്വേഷണവും കടുത്ത നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്. എങ്ങിനെയും പണം തട്ടാം എന്നതിന്റെ ഒരുദാഹരണമാണിത്. ഇക്കാര്യത്തിൽ സർക്കാർ തന്നെ കടുത്ത നിലപാട് സ്വീകരിക്കുന്നുണ്ട്.

രണ്ട് വർഗീയ കക്ഷികളായ ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വേണ്ടത്. വംശഹത്യക്ക് നേതൃത്വം നൽകുന്ന ആർഎസ്എസുമായി എന്തായിരുന്നു ചർച്ച. എന്താണ് ഇവർ തമ്മിലുള്ള അന്തർധാര. അത് വെളിപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ചില പ്രശ്നങ്ങൾ വരുമ്പോൾ സർവ്വ കക്ഷി സമ്മേളനവും അതിന്റെ ഭാഗമായി ഉഭയകക്ഷി ചർച്ചയുമെല്ലാം നടക്കാറുണ്ട്. ഇവിടെ എന്തിനായിരുന്നു ഈ ചർച്ച. വയനാട് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.