Skip to main content

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത് പരസ്പരം ശക്തിപകരാൻ ഇവരെ മറികടക്കാൻ മതനിരപേക്ഷതയാണ് ബദൽ

വർഗീയ ശക്തികളായ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത്‌ പരസ്‌പരം ശക്തിപകരാനാണ്. രണ്ട്‌ വർഗീയ ശക്തികൾ തമ്മിൽ ചർച്ച നടത്തിയാലും ഏറ്റുമുട്ടിയാലും ആരും തോൽക്കുകയും ജയിക്കുകയുമില്ല, പരസ്‌പരം ശക്തി സംഭരിക്കുകയാണ്‌ ചെയ്യുക. ആർഎസ്‌എസുമായി ചർച്ചനടത്തിയിട്ട്‌ അവരുടെ വർഗീയ നിലപാട്‌ തിരുത്താൻ കഴിയുമോ. ഗാന്ധിവധം മുതൽ ആർഎസ്‌എസ്‌ എടുക്കുന്ന വർഗീയവാദ നിലപാടുകൾ അറിയുന്ന ഒരാളും അവരുമായി ചർച്ചക്ക്‌ തയ്യാറാകില്ല.

ഇവരെ മറികടക്കാൻ മതനിരപേക്ഷ ഉള്ളടക്കമാണ്‌ ബദൽ. ബിജെപിക്ക്‌ ബദലാകാൻ ഒരിടത്തും കോൺഗ്രസിനാകില്ല. ഏത്‌ സംസ്ഥാനത്താണ്‌ കോൺഗ്രസ്‌ പ്രധാന ശക്തിയെന്ന്‌ പറയാനാവുക. അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്‌ എത്രസീറ്റ്‌ കുറയും എന്നതുമാത്രമേ നോക്കാനുള്ളു. ബിജെപിയെ തോൽപ്പിക്കാൻ എല്ലാ മതനിരപേക്ഷ ശക്തികളുമായി സഖ്യമാണ്‌ വേണ്ടത്‌. അതാണ്‌ ത്രിപുരയിൽ കണ്ടത്‌. ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി പരിഗണിച്ച്‌ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടണം. തെലങ്കാനയിലടക്കം അത്തരം അനുഭവം മുന്നിലുണ്ട്‌.

കേരളത്തെ ഞെരുക്കി എങ്ങനെ ഇല്ലാതാക്കൻ കഴിയുമെന്ന ശ്രമത്തിലാണ്‌ കേന്ദ്രം. അതിനെതിരെയുള്ള പ്രതിരോധമാണ്‌ വളർന്നുവരുന്നത്‌. ജിഎസ്‌ടി നഷ്ടപരിഹാരം, റവന്യൂ നഷ്ടം, ജിഎസ്‌ടി കുടിശിക, വായ്‌പാപരിധി കുറയ്‌ക്കൽ എന്നിവയാൽ സംസ്ഥാനത്തിന്‌ നാൽപ്പതിനായിരം കോടിയുടെ വരുമാനക്കുറവാണുള്ളത്‌. അതിനെ പ്രതിരോധിക്കാനാണ്‌ ഇഷ്ടമില്ലാഞ്ഞിട്ടും കേരളത്തിൽ സെസ്‌ ഏർപ്പെടുത്തേണ്ടിവന്നത്‌. ഇക്കാര്യം പൊതുജനങ്ങൾക്കറിയാം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.