Skip to main content

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത് പരസ്പരം ശക്തിപകരാൻ ഇവരെ മറികടക്കാൻ മതനിരപേക്ഷതയാണ് ബദൽ

വർഗീയ ശക്തികളായ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത്‌ പരസ്‌പരം ശക്തിപകരാനാണ്. രണ്ട്‌ വർഗീയ ശക്തികൾ തമ്മിൽ ചർച്ച നടത്തിയാലും ഏറ്റുമുട്ടിയാലും ആരും തോൽക്കുകയും ജയിക്കുകയുമില്ല, പരസ്‌പരം ശക്തി സംഭരിക്കുകയാണ്‌ ചെയ്യുക. ആർഎസ്‌എസുമായി ചർച്ചനടത്തിയിട്ട്‌ അവരുടെ വർഗീയ നിലപാട്‌ തിരുത്താൻ കഴിയുമോ. ഗാന്ധിവധം മുതൽ ആർഎസ്‌എസ്‌ എടുക്കുന്ന വർഗീയവാദ നിലപാടുകൾ അറിയുന്ന ഒരാളും അവരുമായി ചർച്ചക്ക്‌ തയ്യാറാകില്ല.

ഇവരെ മറികടക്കാൻ മതനിരപേക്ഷ ഉള്ളടക്കമാണ്‌ ബദൽ. ബിജെപിക്ക്‌ ബദലാകാൻ ഒരിടത്തും കോൺഗ്രസിനാകില്ല. ഏത്‌ സംസ്ഥാനത്താണ്‌ കോൺഗ്രസ്‌ പ്രധാന ശക്തിയെന്ന്‌ പറയാനാവുക. അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്‌ എത്രസീറ്റ്‌ കുറയും എന്നതുമാത്രമേ നോക്കാനുള്ളു. ബിജെപിയെ തോൽപ്പിക്കാൻ എല്ലാ മതനിരപേക്ഷ ശക്തികളുമായി സഖ്യമാണ്‌ വേണ്ടത്‌. അതാണ്‌ ത്രിപുരയിൽ കണ്ടത്‌. ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി പരിഗണിച്ച്‌ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടണം. തെലങ്കാനയിലടക്കം അത്തരം അനുഭവം മുന്നിലുണ്ട്‌.

കേരളത്തെ ഞെരുക്കി എങ്ങനെ ഇല്ലാതാക്കൻ കഴിയുമെന്ന ശ്രമത്തിലാണ്‌ കേന്ദ്രം. അതിനെതിരെയുള്ള പ്രതിരോധമാണ്‌ വളർന്നുവരുന്നത്‌. ജിഎസ്‌ടി നഷ്ടപരിഹാരം, റവന്യൂ നഷ്ടം, ജിഎസ്‌ടി കുടിശിക, വായ്‌പാപരിധി കുറയ്‌ക്കൽ എന്നിവയാൽ സംസ്ഥാനത്തിന്‌ നാൽപ്പതിനായിരം കോടിയുടെ വരുമാനക്കുറവാണുള്ളത്‌. അതിനെ പ്രതിരോധിക്കാനാണ്‌ ഇഷ്ടമില്ലാഞ്ഞിട്ടും കേരളത്തിൽ സെസ്‌ ഏർപ്പെടുത്തേണ്ടിവന്നത്‌. ഇക്കാര്യം പൊതുജനങ്ങൾക്കറിയാം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും