Skip to main content

ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

13.06.2022

കേന്ദ്ര ഏജന്‍സികളാണ്‌ തന്റെ രക്ഷകരായി നിലകൊണ്ടതെന്ന്‌ ഹൈക്കോടതിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്‌ പ്രതി സ്വപ്‌ന സുരേഷ്‌ വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളികളാണ്‌ വ്യക്തമാകുന്നത്. ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിനായി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ്‌ കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം ഉറപ്പിച്ച്‌ പറഞ്ഞിരിക്കുന്നത്‌. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്ന കാര്യവും ഇതില്‍ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. കോടതി പറഞ്ഞാല്‍ സംരക്ഷണം നല്‍കാമെന്ന്‌ ഇഡിയും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതി ഇത്തരത്തില്‍ പ്രസ്‌താവിക്കുകയും, വെളിപ്പെടുത്തലുകളെന്ന പേരില്‍ തെറ്റായ മൊഴികള്‍ നല്‍കുകയും ചെയ്യുമ്പോള്‍ തിരക്കഥകള്‍ എന്തിന്‌ വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന കാര്യം പകല്‍ വെളിച്ചംപോലെ വ്യക്തമാണ്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ ജോലിയും, സംരക്ഷണവും നല്‍കുന്നത്‌ സംഘപരിവാറുകാര്‍ രൂപം നല്‍കിയിട്ടുള്ള എന്‍ജിഒ ആണെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ കേസുള്‍പ്പെടെ നടത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്നത്‌ ഈ എന്‍ജിഒ ആണെന്നുള്ള കാര്യം അതിന്റെ ഭാരവാഹി തന്നെ സ്വകാര്യ ചാനലില്‍ വ്യക്തമാക്കുകയും ചെയ്‌തിരിക്കുകയാണ്‌.
ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.