Skip to main content

എൽഡിഎഫ്‌ സർക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ്‌ ദുരിതാശ്വാസനിധി കേസ്‌ വിധിയിലൂടെ തെളിഞ്ഞത്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________
എൽഡിഎഫ്‌ സർക്കാരിനെതിനെതിരെ യുഡിഎഫും ബിജെപിയും നിരന്തരം നടത്തുന്ന കള്ളപ്രചാരവേലയുടെ മറ്റൊരുമുഖമാണ്‌ ദുരിതാശ്വാസനിധി കേസ്‌ വിധിയിലൂടെ തെളിഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ചെയ്‌തതിനെതിരായ ഹർജി ലോകായുക്ത തള്ളിയ നടപടി അങ്ങേയറ്റം സ്വാഗതാർഹമാണ്‌. അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിച്ച്‌ പരാതികൾ നൽകി നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത്‌ സർക്കാരിനെതിരായ ചർച്ചകൾക്കും വ്യാജപ്രചാരണങ്ങൾക്കും അവസരമൊരുക്കുകയാണ്‌. കോൺഗ്രസ്‌, ബിജെപി നേതാക്കൾ നേരിട്ടും അല്ലാതേയും നടത്തുന്ന ഈ നീക്കങ്ങളെല്ലാം കോടതികളിൽ പരാജയപ്പെട്ടതിന്‌ നിരവധി ഉദാഹരണങ്ങൾ അടുത്തകാലത്തുണ്ടായി.

സർവകലാശാലയിലെ കോൺഗ്രസ്‌ സംഘടനാ നേതാവയിരുന്നയാളാണ്‌ ലോകായുക്തയിൽ ഹർജി നൽകിയത്‌. വസ്തുതയുമായി ബന്ധമില്ലാത്ത, രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പരാതികളാണിവ. സർവകലാശാലകളുമായി ബന്ധപ്പെട്ട്‌ ഇദ്ദേഹം നേരത്തെ നൽകിയ ഹർജികളും സമാനസ്വഭാവമുള്ളതായിരുന്നു. അവയും തള്ളിപ്പോയിരുന്നു. ദുരിതാശ്വാസ നിധി കേസിൽ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നാണ്‌ ലോകായുക്ത വിധി. സ്വജനപക്ഷപാതമോ നീതിനിഷേധമോ കണ്ടെത്താൻ കഴിഞ്ഞില്ല. പൊതുപണം വിനിയോഗിക്കുന്നതിന്‌ മന്ത്രിസഭയ്‌ക്കുള്ള അധികാരത്തെ ചോദ്യം ചെയ്യാനും കഴിയില്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിലെ മന്ത്രിസഭയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾ കേവലം ഹർജിക്കാരന്റെ മാത്രം താൽപര്യമല്ലെന്നും ഗൂഢമായ രാഷ്‌ട്രീയ നീക്കങ്ങൾ പിന്നിലുണ്ടെന്നും വ്യക്തമാണ്‌.
ഹർജിയുടെ പേരുപറഞ്ഞ്‌ മുഖ്യമന്ത്രിയേയും എൽഡിഎഫ്‌ സർക്കാരിനേയും തേജോവധം ചെയ്തുവരികയായിരുന്നു കോൺഗ്രസും ബിജെപിയും ഒരുപറ്റം മാധ്യമങ്ങളും. വിധി പ്രസ്താവം കോൾക്കാൻ കോൺഗ്രസ്‌ നേതാവ്‌ അടക്കം എത്തിയതും ഹർജിക്ക്‌ പിന്നിലെ രാഷ്‌ട്രീയ താൽപര്യങ്ങൾ തുറന്നു കാണിക്കുന്നു.

ഏറ്റവും സുതാര്യമായി നടന്നുവരുന്ന സംവിധാനമാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവിതരണം. ആർക്കും അറിയാവുന്ന വിധത്തിലും നൂലാമാലകൾ ഒഴിവാക്കി സാധാരണക്കാർക്ക്‌ പ്രാപ്യമാകും വിധത്തിലുമാണ്‌ അതിന്റെ നടത്തിപ്പ്‌. എന്നാൽ, നേരത്തേയും ദുരിതാശ്വാസ നിധി വിതരണം സംബന്ധിച്ച്‌ അനാവശ്യ വിവാദത്തിന്‌ ചിലർ മുതിർന്നിരുന്നു. കഴമ്പുള്ള ഒരു ആരോപണവും ഉന്നയിക്കാൻ പറ്റാത്തതിന്റെ ജാള്യവും സർക്കാരിന്റെ ജനസമ്മതിയുമാണ്‌ ഒന്നിനുപുറകെ ഒന്നൊന്നായി കള്ള പ്രചാരണങ്ങൾ നടത്താൻ യുഡിഎഫിനേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്‌. വ്യാജനിർമ്മിതികൾ കൊണ്ട്‌ എൽഡിഎഫ്‌ സർക്കാരിനെ ഇല്ലാതാക്കാമെന്ന്‌ ആരും വ്യാമോഹിക്കേണ്ടതില്ല.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.