Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

28.06.2022

തികഞ്ഞ രാഷ്ട്രീയ ഉൾക്കാഴ്ച്ചയോടെ പാർട്ടി ഏൽപ്പിച്ച ചുമതലകളെല്ലാം ഫലപ്രദമായി നിർവ്വഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു ടി ശിവദാസ മേനോൻ. അധ്യാപക പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുറപ്പിച്ച സഖാവ് മികച്ച പാർടി അധ്യാപകൻ കൂടിയായിരുന്നു. പാർടിയിൽ പ്രത്യക്ഷപ്പെട്ട ഇടത് - വലത് പ്രവണതകൾക്കെതിരെ മാർക്സിസ്റ്റ് - ലെനിനിസ്റ്റ് നിലപാട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പോരാടി. പാർടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ദീർഘകാലം സഖാവ് പ്രവർത്തിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് അഗാധമായ ധാരണ സഖാവ് വെച്ചുപുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെടാനുമായി. കേരള മന്ത്രിസഭയിൽ രണ്ട് തവണ സഖാവ് അംഗമായിരുന്നു. പാർടി കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും, ജനകീയ താൽപര്യങ്ങൾ മുറുകെ പിടിക്കുന്നതിനും ഇക്കാലയളവിൽ സഖാവിന് കഴിയുകയും ചെയ്തു. തികഞ്ഞ ഉൾക്കാഴ്ച്ചയോടെ ഏത് ഗഹനമായ വിഷയവും ജനങ്ങൾക്ക് മനസ്സിലാകുന്നവിധം അവതരിപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് തന്നെ സഖാവ് പുലർത്തിയിരുന്നു. ഗഹനവും, അതേസമയം സരസവുമായ സഖാവിന്റെ പൊതുയോഗ പ്രസംഗങ്ങൾ ഒരുകാലത്ത് പൊതുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസ കളരി കൂടിയായിരുന്നു. പാർടിക്കായി ജീവിതം സമർപ്പിച്ച ശിവദാസ മേനോന്റെ മരണത്തിലൂടെ ഒരുകാലഘട്ടത്തിന്റെ ശബ്ദമാണ് നിലച്ചത്. പാർടി പതാകകൾ താഴ്ത്തിക്കെട്ടണമെന്നും, ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കണമെന്നും പാർടി ഘടകങ്ങളോട് നിർദ്ദേശിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.