Skip to main content

സ്വകാര്യ നിക്ഷേപം

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വ്യവസായ മേഖലയില്‍ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും. ഐ.റ്റി, ബയോടെക്നോളജി, ഇലക്ട്രോണിക്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ ങ്ങള്‍ക്കു മുന്‍ഗണന നല്‍കും.

ഐടി വ്യവസായം

  1. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഐ.ടി മേഖലയില്‍ 60.47 ലക്ഷം ചതുരശ്രയടി ഐ.ടി പാര്‍ക്കുകളും, അരലക്ഷത്തോളം തൊഴിലവസര ങ്ങളും പുതുതായി സൃഷ്ടിക്കുന്നതിനും സാധിച്ചു. നാം സ്വീകരിച്ച മുന്‍കൈകള്‍ ഫലപ്രാപ്തിയിലേയ്ക്ക് വരുന്ന വേളയിലാണ് കോവിഡിന്റെ തിരിച്ചടിയുണ്ടായത്. അടുത്ത അഞ്ചുവര്‍ഷം കേരളത്തിലെ ഐ.ടി വ്യവസായത്തില്‍ 2 കോടി ചതുരശ്രയടി ഐ.ടി പാര്‍ക്കുകളും, 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഐ.ടി മേഖലയില്‍ മാത്രം തൊഴില്‍ നല്‍കുന്നതാണ്.

  2. ഇപ്പോള്‍ കേരളത്തില്‍ ടി.സി.എസ്, യു.എസ്.ടി ഗ്ലോബല്‍, ഇന്‍ഫോസിസ്, ഇ.എന്‍.വൈ, അലയന്‍സ്, നിസാന്‍, ഐ.ബി.എസ്, സണ്‍ടെക്, ഇന്‍വെസ്റ്റ്നെറ്റ്, നാവിഗന്റ്, ഒറക്കിള്‍, ക്വെസ്റ്റ് ഗ്ലോബല്‍, കോഗ്നിസെന്റ്, വിപ്രോ, കെ.പി.എം.ജി, തുടങ്ങിയ ആഗോള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു പ്രമുഖ കമ്പനികളെക്കൂടി കേരളത്തിലേയ്ക്കു കൊണ്ടുവരും.

  3. കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. 2021ല്‍ പദ്ധതി പൂര്‍ത്തീകരിക്കും. കെ-ഫോണ്‍ പദ്ധതിയുടെ പ്രയോജനം എല്ലാതലത്തിലും ലഭ്യമാക്കും വിധം വിപുലീകരിക്കും. യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കും. കെ-ഫോണിന്റെ അപ്ഗ്രഡേഷനും ശാക്തീകരണവും നടത്തും.

  4. കെ-ഫോണ്‍ ഉപയോഗിച്ച് ഡാറ്റാ സെന്റര്‍ പാര്‍ക്കുകളെയും ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കും. ഇതിനായി ഡാറ്റാ സെന്റര്‍ ഇ-പോളിസി നടപ്പിലാക്കും.

  5. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കും.

  6. എഡ്ജ് കമ്പ്യൂട്ടിംഗ് സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി യൂണിവേഴ്സിറ്റികള്‍ പ്രധാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളോജികളെ ഉയര്‍ന്നതലത്തിലുള്ള ഗവേഷണം നടത്തുന്നതിനുള്ള ശൃംഖലകള്‍ക്കും രൂപം നല്‍കും.

  7. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും, ഗഠഡ, ഗഉകടഇ ചേര്‍ന്നു കേരളത്തിലെ കൃഷി, ചെറുകിട വ്യവസായം, പരമ്പരാഗത വ്യവസായങ്ങള്‍, ടൂറിസം, സേവനമേഖലകള്‍ എന്നിവയുടെ സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തനത്തിനു മുന്‍കൈയെടുക്കാനുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മിഷന്‍ പ്രാവര്‍ത്തികമാക്കും.

  8. ഫ്രുഗല്‍ ഇന്നോവേഷന്‍, അസിസ്റ്റീവ് ടെക്നോളജികള്‍, മലയാള ഭാഷാ കമ്പ്യൂട്ടിങ്, ആയുര്‍വേദം, കൃഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ബയോടെക്ജെനറ്റിക് എഞ്ചിനീറിങ്, സയന്‍സ്, ഗവേഷണം, സാമൂഹ്യപ്രസക്തിയുള്ള ഗവേഷണമേഖലകള്‍ എന്നിവയ്ക്കായി കൊച്ചിന്‍ സര്‍വലകാലശാലയും കെ-ഡിസ്കും ചേര്‍ന്ന് ട്രാന്‍സ്ലേഷന്‍ എഞ്ചിനീയറിംഗില്‍ ഒരുമിഷന്‍ സംവിധാനത്തിനു രൂപം നല്‍ക്കും.

  9. ഐ.എസ്.ആര്‍.ഒ യുടെ സഹായത്തോടെ സ്പേസ്, എയ്റോ സ്പേസ് ടെക്നോളോജികള്‍ക്കായി മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഠഇട ന്റെ ടെക്നോസിറ്റിയിലെ ഡിഫെന്‍സ് എയ്റോ സ്പേസ് കേന്ദ്രം ഇതിന് അനുബന്ധമായി പ്രവൃത്തിക്കും.

  10. ARVR, OTT എന്നീ നവമാധ്യമ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിനായി മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  11. മെഷീന്‍ ലേര്‍ണിംഗ്, ഡാറ്റാ സയന്‍സ്, നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, ബിസിനസ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഐ.സി.റ്റി അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കും.

  12. സെമി കണ്ടക്ടര്‍ പ്രോസസ് ഡിസൈന്‍, ഫാബലസ് ഡിസൈന്‍ ടെക്നോളജി എന്നിവയില്‍ ട്രെസ്റ്റ് പാര്‍ക്കിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കും.

  13. മാഗ്നറ്റിക് മെറ്റീരിയല്‍സ്, പ്രിന്റബിള്‍ സര്‍ക്യൂട്ടുകള്‍ക്കു വേണ്ടിയുള്ള ഓര്‍ഗാനിക് ഇങ്കുകള്‍, പ്രകൃത്യാ നാരുകള്‍ കൊണ്ടുള്ള കോമ്പോസിറ്റി മെറ്റീരിയലുകള്‍, വെയറബിള്‍സ് എന്നിവയില്‍ മെറ്റീരിയല്‍ ടെക്നോളജി സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും.

  14. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേന്ദ്രമാക്കി മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും.

  15. സൈബര്‍ ടെക്, സൈബര്‍ ടോം, ഹൈടെക് സൈബര്‍ സെല്‍ എന്നിവ സംയുക്തമായി സൈബര്‍ സുരക്ഷയുള്ള സമഗ്രമായ ഒരു സംവിധാനം സൃഷ്ടിക്കും.

  16. അന്താരാഷ്ട്ര ഡിസൈന്‍ കോണ്‍ഫറന്‍സുകള്‍ തുടര്‍ന്നും സംഘടിപ്പിക്കും. കളമശേരി ടെക്നോളജി ഇന്നവേഷന്‍ സോണില്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷനുമായി ചേര്‍ന്നുകൊണ്ട് ലോകോത്തര ഡിസൈനുകള്‍ ഉണ്ടാക്കുന്ന കേന്ദ്രം സ്ഥാപിക്കും. കൊല്ലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനേയും കണ്ണൂരിലെ ടെക്സ്റ്റൈല്‍ ഡിസൈന്‍ കേന്ദ്രത്തെയും കൂടുതല്‍ മികവുറ്റതാക്കും.

  17. ഓപ്പണ്‍ഡാറ്റ പോളിസിയും നയവും ഇടപെടല്‍ സംവിധാനവും സൃഷ്ടിക്കും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തിനും നിര്‍വ്വഹണത്തിനുമായി ഒരു അപ്പക്സ് സംവിധാനം സൃഷ്ടിക്കും.

    ഇലക്ട്രോണിക് വ്യവസായം

  18. കേരളത്തെ ഇലക്ട്രോണിക് വ്യവസായത്തിന്റെ ഹബ്ബായി മാറ്റും. കെല്‍ട്രോണിന്റെ പുനരുദ്ധാരണമായിരിക്കും ഈ മേഖലയിലെ ഏറ്റവും പ്രധാന ലക്ഷ്യം. നിലവിലുള്ള ഉല്‍പാദനശേഷി നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം കെല്‍ട്രോണ്‍ ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കും. ഇപ്പോള്‍ പൊതുസ്വകാര്യ മേഖലകളിലെ ആകെ ഉല്‍പാദനം 2500 കോടി രൂപയാണ്. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ ഹാര്‍ഡുവെയര്‍ ഉല്‍പാദനം 10000 കോടി രൂപയായി ഉയര്‍ത്തും. അഞ്ചുവര്‍ഷം കൊണ്ട് 1000 കോടി രൂപയുടെ അധികനിക്ഷേപം ഈ മേഖലയില്‍ നടക്കും.

  19. വന്‍കിട പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘം പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളേയും പബ്ലിക് പീപ്പിള്‍ പാര്‍ട്ണര്‍ഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തും. 15 ഏക്കര്‍ ഭൂപരിധി നിയമത്തിനകത്തു നിന്നുകൊണ്ടു തന്നെ സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനാവും.

  20. ആമ്പലൂര്‍ പാര്‍ക്ക് ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ മാനുഫാക്ട്റിംഗ് പാര്‍ക്കായി വികസിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാന്‍ ഉതകും വിധം ഭൂമി ഏറ്റെടുക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്യും.

  21. കേരളത്തിലെ നിലവിലുള്ള ഇലക്ട്രോണിക്സ് മേഖലയിലെ മാനുഫാക്ടറിംഗ് കമ്പനികള്‍ക്കു സഹായമാക്കുന്ന വിധം ഇലക്ട്രോണിക്സ് കംപോണന്റ് എക്കോസിസ്റ്റം രൂപീകരിക്കും. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ലാബുകള്‍, ടൂള്‍ റൂമുകള്‍, ഡിസൈന്‍ ഹോക്സുകള്‍ തുടങ്ങിയ പൊതുവായ സൗകര്യങ്ങള്‍ സൃഷ്ടിക്കും.

  22. സിഡാക്കിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ പവര്‍ ഇലക്ട്രോണിക്സിന്റെയും കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് സെന്ററുകളെയും സഹായത്തോടെ കെല്‍ട്രോണിന്റെ കരകുളം സെന്ററിനെ പവര്‍ ഇലക്ട്രോണിക്സിന്റെ ഹബ്ബായി വികസിപ്പിക്കും.

  23. ഓപ്പണ്‍ ഹാര്‍ഡ്വെയര്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക സ്കീമുകള്‍ നടപ്പിലാക്കുന്നതാണ്. ഓപ്പണ്‍ ശീേ രവശു ഡിസൈന്‍ ഇലക്ട്രോണിക്സ് കണ്‍ട്രോളുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് ICFOSSലെയും TREST പാര്‍ക്കിലെയും, Cente For Excellence-കള്‍ വിപുലീകരിക്കും.

  24. ഇലക്ട്രിക്കല്‍ മൊബിലിറ്റി മേഖലയിലുള ഠഞഋടഠ പാര്‍ക്കിലെ നിലവിലുള്ള സെന്റര്‍ ഓഫ് എക്സലന്‍സിനെ വികസിപ്പിക്കും. ആധുനിക ബാറ്ററി ടെക്നോളജി വികസിപ്പിക്കുന്നതിനായി ഢടടഇ, ഇഉഅഇ, ഗഉകടഇ, ഠൃലെേ ജമൃസ എന്നിവ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം ശക്തിപ്പെടുത്തും.

  25. കെ-ഡിസ്കും കേരളത്തിലെ ശാസ്ത്രസാങ്കേതിക ഗവേഷണ വികസന സ്ഥാപനങ്ങളും സംസ്ഥാന ഐ.റ്റി മിഷനും ടെക്നോപാര്‍ക്കുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഐ.സി.ടി ഇന്നൊവേഷന്‍ സംവിധാനത്തിനു രൂപംനല്‍കും. കേരളത്തിലെ വിവിധ ഉല്‍പാദന മേഖലകളില്‍ ഐ.സി.റ്റി ഉള്‍ച്ചേര്‍ക്കുന്നത് ആയിരിക്കും ഈ ഇന്നവേഷന്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.

  26. തിരുവനന്തപുരം ടെക്നോ സിറ്റിയില്‍ വ.ിഎസ്.എസ്.സിയുമായി സഹകരിച്ചുകൊണ്ടുള്ള സ്പേസ് പാര്‍ക്ക് പ്രാവര്‍ത്തികമാക്കും. സൈബര്‍ ഫിസിക്കല്‍ ഡിജിറ്റല്‍ ടെക്നോളജികളിലുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, റോബോട്ടിക്സ്, ബ്ലോക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഗെയിമിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്പേഷ്യല്‍ സിസ്റ്റംസ്, ക്വാണ്ടം ടെക്നോളജി ആന്റ് ആപ്ലിക്കേഷന്‍സ്, സ്പെയ്സ് ടെക്നോളജീസ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവയില്‍ ഊന്നിയുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.

  27. ഊര്‍ജ സംരക്ഷണത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് വരുമാനവും മൂലധനവും കണ്ടെത്തുന്ന എനര്‍ജി സര്‍വ്വീസ് കമ്പനികളുടെ മാതൃകയില്‍ കാര്യക്ഷമതാ വര്‍ദ്ധനവില്‍ നിന്നുള്ള മൂല്യസൃഷ്ടി ലക്ഷ്യമിടുന്ന ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനികള്‍ രൂപീകരിക്കും.

  28. കേരളം നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തുടരും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്ട്വെയര്‍ ഇന്ത്യയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു. ഓപ്പണ്‍ സോഴ്സ് ആപ്ലിക്കേഷനുകളുടെ വികസനം, പരിശീലനം എന്നിവയ്ക്ക് കഇഎഛടട ആണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഇ-ഗവേണന്‍സില്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ ഒട്ടേറെ മേഖലകള്‍ പൂര്‍ണമായും ഇന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ ഐ.ടി ഉപയോഗം വ്യാപിപ്പിക്കാന്‍ ഓപ്പണ്‍ സോഴ്സ് അധിഷ്ഠിതമായ ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കും.

  29. ഇ-ഗവേണന്‍സ് ശൃംഖലയില്‍ സുപ്രധാന കണ്ണിയാണ് അക്ഷയ കേന്ദ്രങ്ങള്‍. അവയെ കൂടുതല്‍ ശക്തിപ്പെടുത്തും.

  30. സ്റ്റേറ്റ് ഡാറ്റാ സെന്ററിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരശേഖരം ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കും.

  31. അനെര്‍ട്ടിന്റെയും കെ.എസ്.ഇ.ബി യുടെയും സഹായത്തോടെ സോളാര്‍ അടിസ്ഥാനമാക്കിയുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

  32. അത്യാധുനിക ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കും.

     

    ബയോടെക്നോളജി വ്യവസായം

  33. തോന്നയ്ക്കലെ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെയും കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങളുടെയും വൈവിദ്ധ്യവത്കരണ ത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ബയോടെക്നോളജി ഉപയോഗപ്പെടുത്തും

  34. വ്യവസായ യൂണിറ്റുകള്‍ക്കുള്ള സ്ഥലസൗകര്യം മാത്രമല്ല, ഗവേഷണ ത്തിനും മറ്റും വേണ്ടിയുള്ള പൊതുസൗകര്യവും പാര്‍ക്കിലുല്‍ സൃഷ്ടിക്കും.

  35. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

  36. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങളുടെ കയറ്റുമതിക്ക് ഔഷധക്കൂട്ടുകളുടെ കെമിക്കല്‍ കോമ്പോസിഷനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സ്റ്റാന്‍ഡെര്‍ഡൈസേഷനും അനിവാര്യമാണ്. നമ്മുടെ പാരമ്പര്യ വിജ്ഞാനത്തെ ജിനോം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിനുവേണ്ടിയുള്ള ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയൂര്‍വേദ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ആയൂര്‍വേദത്തെ തെളിവധിഷ്ഠിതമായും ശാസ്ത്രീയമായും വികസിപ്പിക്കുന്നതിന് TBGRIയുടെ സഹകരണത്തോടെ ബയോടെക്നോളജി ഉപയോഗപ്പെടുത്തും. 

  37. ആയുര്‍വേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ബയോ ഇന്‍ഫോമാറ്റിക്സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ പ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെല്‍ ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി, സിസ്റ്റംസ് ബയോളജി, ഫാര്‍മക്കോളജി തുടങ്ങിയ മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള പഠനഗവേഷണ കേന്ദ്രം അനിവാര്യമാണ്. ജിനോമില്‍ കൗണ്‍സലിംഗ്, അഡ്വാന്‍സ്ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് എന്നീ മേഖലകളില്‍ പുതിയ കോഴ്സുകള്‍ ഐസിറ്റി അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

  38. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം വ്യാപകമായി ഉപയോഗ പ്പെടുത്തും. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇപ്രകാരം കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കും.

  39. തിരുവനന്തപുരത്തെ അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം ഒരു സുപ്രധാന കാല്‍വെയ്പ്പാണ്. ഔഷധരംഗത്ത് ജീനോമിക്സ്/പ്രോട്ടിയോമിക്സ് സാങ്കേതിക വിദ്യകളെ പ്രയോജന പ്പെടുത്തും.

     

    നാനോ സാങ്കേതികവിദ്യ

  40. സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകള്‍ ഇപ്പോഴുണ്ട്. തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കും. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. നാനോ സാങ്കേതിക വിദ്യയെ ആസ്പദമാക്കി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതാണ്.

     

    ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം

  41. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ലഭിച്ചിരിക്കുന്ന അന്തര്‍ദേശീയ പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വ്യവസായത്തെപ്പോലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും വലിയ സാധ്യതകളുണ്ട്. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാതൃകയായിരുന്ന ഇന്ത്യയിലെ പൊതുമേഖലാ ഔഷധ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ന്നു കഴിഞ്ഞു. കേരളത്തിന്റെ കെ.എസ്.ഡി.പി മാത്രമാണ് അപവാദം. 2015-16ല്‍ വെറും 20 കോടി രൂപ ഉല്‍പാദനം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2020-21 ല്‍ 150 കോടിയാണ് ഉല്‍പാദനം. അഞ്ചുവര്‍ഷം കൊണ്ട് 500 കോടി രൂപയുടെ ഉല്‍പാദനമുള്ള വന്‍കിട ഫാക്ടറിയായി കെ.എസ്.ഡി.പി യെ വളര്‍ത്തും. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അടുക്കള ഫാക്ടറി ആയിരിക്കുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും മൂന്നാംലോക രാജ്യങ്ങളിലേയ്ക്കും മരുന്ന് വിതരണം ചെയ്യും.

  42. ആലപ്പുഴയില്‍ ക്യാന്‍സര്‍ മരുന്നു നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കും. കൊച്ചിയില്‍ പുതിയ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കും.

  43. കേരളത്തില്‍ നിലവിലുള്ള സ്വകാര്യ മരുന്നു കമ്പനികള്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. നവീകരണത്തിനും വിപുലീകരണത്തിനും പ്രത്യേക പാക്കേജ് തയ്യാറാക്കും.

  44. ജെനറ്റിക്സ്, ജീനോമിക്സ് തുടങ്ങിയ ശാസ്ത്രശാഖകളില്‍ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളെ അടിസ്ഥാനമാക്കി ജെനറ്റിക് മെഡിസിന്‍, സ്റ്റെംസെല്‍ ബയോളജി, മെഡിക്കല്‍ ഇമേജിംഗ്, ബയോ മെഡിക്കല്‍ ഫോട്ടോണിക്സ്, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് മോഡലിംഗ്, ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ്, എപ്പിഡെമോളജി, അസിസ്റ്റ്യൂ ടെക്നോളജീസ്, ജീനോമിക്സ് ഇന്‍ മെഡിസിന്‍, അഗ്രി ജിനോമിക്സ് എന്നീ മേഖലകളില്ഞ ഊന്നിക്കൊണ്ടുള്ള മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.