Skip to main content

ചപ്പാരപ്പടവ് തലവിൽ, അൽഫോൻസാ നഗറിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വൊക്കേഷണൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു

ചപ്പാരപ്പടവ് തലവിൽ, അൽഫോൻസാ നഗറിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്ററിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വൊക്കേഷണൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. പക്ഷാഘാതത്താലും, വിവിധ അപകടങ്ങളാലും ചലനശേഷി നഷ്ടപ്പെട്ടവരുൾപ്പടെ മറ്റ് വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള സമഗ്ര പുനരധിവാസ നൈപുണ്യ പരിശീലന കേന്ദ്രമാണിത്. പാലിയേറ്റീവ് കെയർ അടക്കം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ ട്രസ്റ്റിന്റെ ഏറ്റവും നൂതനമായ കാൽവെപ്പാണ് ഈ സ്ഥാപനം. ഫിസിയോതെറാപ്പി അടക്കം ഇവിടെ നൽകുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ്. ഇന്നത്തെ പരിപാടിയിൽ കുറി വരച്ചാലും കുരിശ് വരച്ചാലും എന്ന സ്വാഗത ഗാനം മനോഹരമായി ആലപിച്ചത് കാഴ്ച പരിമിതിയുള്ള സുനിൽ ജോസഫായിരുന്നു. 20 ഓളം പേരാണ് നിലവിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ സെന്ററിൽ അന്തേവാസികളായുള്ളത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.