Skip to main content

ചക്രക്കസേരയിലിരുന്ന്‌ നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

ചക്രക്കസേരയിലിരുന്ന്‌ നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ശാരീരിക അവശതകളെ അതിജീവിച്ചാണ്‌ റാബിയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതും പിന്നീട്‌ മറ്റുള്ളവർക്ക്‌ വിദ്യ പകർന്നു നൽകിയതും. സാക്ഷരതാ പ്രവർത്തനങ്ങളിൽ മുന്നിട്ട്‌ നിന്ന്‌ പ്രവർത്തിക്കാനും വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനും റാബിയ എക്കാലവും പരിശ്രമിച്ചു. റാബിയയുടെ നിര്യാണത്തിൽ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേന്ദ്ര ഫണ്ട് ഔദാര്യമല്ല, നികുതിപ്പണത്തിൽ നിന്നുള്ള അവകാശം

സ. വി ശിവൻകുട്ടി

പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പൂർണമായും അംഗീകരിച്ചുവെന്നത് തെറ്റാണ്. 2022 ഒക്ടോബർ മുതൽ തന്നെ സമഗ്ര ശിക്ഷാ പദ്ധതിയെ എൻഇപി നടപ്പാക്കാനുള്ള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സർക്കാർ കേരളത്തിന് തരാനുള്ളത് 8,000 കോടി രൂപയോളം, നിബന്ധനകൾ വച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ബുദ്ധിമുട്ടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തും. പിഎംശ്രീ പദ്ധതിയിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നൽകേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതിൽ തർക്കമില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പദ്ധതികൾക്ക് നിബന്ധനകൾ വന്നുതുടങ്ങിയത്.

അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പാണ്. നവംബർ ഒന്നിന് നവകേരള പിറവി ദിനമായി ആചരിക്കും. പ്രഖ്യാപനത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരും. മുഖ്യമന്ത്രി സ. പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പതിനായിരങ്ങളെ ഉൾപ്പെടുത്തി പൊതുസമ്മേളനം സംഘടിപ്പിക്കും.

ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സഖാവ് സി എച്ച് കണാരൻ കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 53 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്.