Skip to main content

ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ

ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ടൂർണമെന്റിൽ തോൽവി അറിയാതെയുള്ള ഇന്ത്യൻ യാത്രയ്ക്ക് കലാശപ്പോരിലും കാലിടറിയില്ല. നീണ്ട 17 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയുടെ രണ്ടാമത്തെ പുരുഷ ട്വന്റി 20 ലോകകപ്പ് വിജയമെന്നത് കിരീടനേട്ടത്തിന്റെ അഭിമാനവും ആനന്ദവും വർധിപ്പിക്കുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ അതുല്യമായ പോരാട്ടവീറാണ് ദക്ഷിണാഫ്രിക്ക കാഴ്ച്ചവെച്ചത്. എന്നാൽ ആത്മവിശ്വാസം കൈവിടാത്ത ഇന്ത്യൻ കരുത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. ലോകോത്തര മത്സരവേദികളിൽ തുടർന്നും മികവ് തെളിയിക്കാൻ ഇന്ത്യൻ ക്രിക്കറ്റിനും കായികമേഖലയ്ക്കാകെയും ഊർജം പകരുന്നതാണ് ഈ വിജയം.

ഇന്ത്യയെ വിശ്വവിജയത്തിലേക്ക് മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും ഫൈനലിൽ അര്‍ദ്ധ സെഞ്ച്വറി നേട്ടത്തോടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ വിരാട് കോഹ്‌ലിയും കിരീട നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ നിന്നും തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകകപ്പ് വിജയത്തിന്റെ അഭിമാനത്തോടെയാണ് ഇരുവരും ട്വന്റി 20 ഫോർമാറ്റിനോട് വിട പറയുന്നത്. ഇതിഹാസ താരങ്ങളായ കോഹ്‌ലിക്കും രോഹിത്തിനും ടീം ഇന്ത്യക്കും ആശംസകൾ. 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.