Skip to main content

ഏക സിവിൽ കോഡ്‌ വേണമെന്ന് പറയുന്ന കോൺഗ്രസിനെ കൂട്ടി ഏക സിവിൽ കോഡ്‌ വേണ്ടെന്ന് പറയുന്ന സെമിനാർ എങ്ങനെയാണ് സംഘടിപ്പിക്കുക?

ഹിന്ദുത്വത്തിലേക്കും അവിടെനിന്ന്‌ ഫാസിസത്തിലേക്കും രാജ്യത്തെ എത്തിക്കാനുള്ള ബിജെപിയുടെ ഉപകരണംമാത്രമാണ്‌ ഏക സിവിൽ കോഡ്‌. മറ്റൊരു ഉപകരണമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഏക സിവിൽ കോഡിലൂടെ വർഗീയ ധ്രുവീകരണവും ജനങ്ങളെ വിഭജിക്കലുമാണ്‌ അവർ ലക്ഷ്യമിടുന്നത്. രാജ്യത്ത്‌ ഐക്യ പ്രസ്ഥാനം വേണമെന്നല്ല, മറിച്ച്‌ വിഭജിതമാകണമെന്നാണ്‌ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നത്‌. മണിപ്പുരിൽ അതാണിപ്പോൾ കാണുന്നത്‌. ഗുജറാത്തിൽ കണ്ടതും അതാണ്‌. മണിപ്പുരിലെ കൂട്ടക്കുരുതിയിൽ ഒന്നാം പ്രതി ആർഎസ്‌എസും രണ്ടാം പ്രതി സംസ്ഥാന സർക്കാരും മൂന്നാം പ്രതി കേന്ദ്രവുമാണ്‌. ഏക സിവിൽ കോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ കോൺഗ്രസിനെ വിളിക്കാത്തതിനെക്കുറിച്ചാണ്‌ ഇപ്പോൾ പറയുന്നത്‌. ഏക സിവിൽ കോഡ്‌ ‘വേണം’ എന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ‘വേണ്ട’ എന്നു പറയുന്ന സെമിനാർ എങ്ങനെയാണ്‌ സംഘടിപ്പിക്കുക. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ നേതാക്കൾ ഏകസിവിൽ കോഡ്‌ വേണമെന്നാണ്‌ ഇപ്പോഴും പറയുന്നത്‌. അഖിലേന്ത്യ നേതൃത്വവും നിലപാട്‌ വ്യക്തമാക്കിട്ടില്ല. സംഘടിതമായ മാർക്‌സിസ്‌റ്റ്‌ വിരുദ്ധ മാധ്യമപ്രവർത്തനമാണ്‌ കേരളത്തിൽ നടക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.