Skip to main content

ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

പുൽവാമയിൽ 40 ജവാന്മാരെ കുരുതികൊടുത്ത ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ സുരക്ഷാവീഴ്ചയെ തുടർന്നാണെന്ന ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

നടന്ന ​ഗൂഢാലോചന എന്ത്? ആരാണ് നേതൃത്വം കൊടുത്തത്? സുരക്ഷാഭീഷണി മുൻകൂട്ടി അറിഞ്ഞിട്ടും ആക്രമണം നടക്കട്ടെയെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണ്? യുവജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുമെന്ന് അവകാശപ്പെടുന്ന മോദി ഇതിനെല്ലാം ഉത്തരം പറയണം. റെഡിമെയ്ഡ് ചോദ്യവും റെഡിമെയ്ഡ് ഉത്തരവുമായാണ് മോദി കൊച്ചിയിൽ യുവം പരിപാടി സംഘടിപ്പിക്കുന്നത്.

പുൽവാമയിൽ സൈനികർ വീരമൃത്യു വരിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത് ഡോവലിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ്‌ ബിജെപി നേതാവായ മലിക് പറഞ്ഞത്. പാളിച്ച ചൂണ്ടിക്കാട്ടിയപ്പോൾ അനങ്ങരുതെന്നാണ് മലിക്കിനോട് പറഞ്ഞത്. പുൽവാമ ആക്രമണം നടക്കുമ്പോൾ ഫോട്ടോ ഷൂട്ടിലായിരുന്നു മോദി. മലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാർ ഇതുവരെയും ഒരക്ഷരം മിണ്ടിയിട്ടില്ല.

സത്യം പറഞ്ഞ മലിക്കിനെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ചു വേട്ടയാടുകയാണ്. ആരെങ്കിലും ചോദ്യംചോദിച്ചാൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് കേസെടുത്ത് ജയിലിലടയ്ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ മുഴുവൻ ഇറക്കി. ഇപ്പോഴും ആ പ്രവർത്തനം നടത്തുകയാണ്. രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് നിലപാട്. ചോദ്യം ചോദിക്കുന്നത് രാജ്യദ്രോഹമാകുന്ന സാഹചര്യമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം

സ. ടി പി രാമകൃഷ്‌ണന്‍

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം.

അഭിമാനകേരളം വീണ്ടും ചുവക്കാൻ സജ്ജമായിക്കഴിഞ്ഞു

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അഭിമാനകേരളം വീണ്ടും ചുവക്കാൻ സജ്ജമായിക്കഴിഞ്ഞു. ഓരോ മനുഷ്യനും അനിവാര്യമായ ഇടതുപക്ഷ വിജയത്തിനായി ഹൃദയം കൊണ്ട് പ്രവർത്തിച്ച അനുഭവമാണ് എങ്ങും. പേരാവൂരിൻ്റെ മണ്ണ് കെ കെ ശൈലജ ടീച്ചറുടെ അത്യുജ്വലമായ വിജയം ഉറപ്പാക്കുകയാണ്. ആവേശകരവും അവിസ്മരണീയവുമായിരുന്നു പേരാവൂരിലെ കൊട്ടിക്കലാശം.

 

തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തെരഞ്ഞെടുപ്പ്‌ ജോലിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വോട്ടവകാശം വിനിയോഗിക്കാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം. തപാല്‍ വോട്ടിന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‍ ഏര്‍പ്പെടുത്തിയ പുതിയ ക്രമീകരണങ്ങള്‍ വ്യാപക ആശയക്കുഴപ്പത്തിന്‌ ഇടയാക്കുകയാണ്‌.

സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ച അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെയും പേരിലാണ് കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്

സഖാവ് പിണറായി വിജയൻ

സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ച അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെയും പേരിലാണ് കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്.