Skip to main content

സർക്കാരും കേരളവും ഒരിഞ്ച് മുന്നോട്ടേക്ക് പോകാൻ പാടില്ല എന്നാണ് ബിജെപിയും കോൺഗ്രസും ആഗ്രഹിക്കുന്നത് ആ രാഷ്ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല

എൽഡിഎഫ് സർക്കാരും കേരളവും ഒരിഞ്ച്‌ മുന്നോട്ടേക്ക്‌ പോകാൻ പാടില്ല എന്നാണ്‌ ബിജെപിക്കാരും കോൺഗ്രസുകാരും ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയമായ കാരണങ്ങളാലാണ്‌ കേന്ദ്രത്തിൽനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വിഹിതം നിഷേധിക്കപ്പെടുന്നത്‌. ആ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ബജറ്റ്‌ നിർദേശമായ സെസിനെക്കുറിച്ച്‌ ചോദിക്കുന്ന മാധ്യമങ്ങളെ സാധാരണക്കാരായ ഓട്ടോറിക്ഷക്കാർവരെ എതിർക്കുന്നു. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ ഒരു കൊല്ലം ലഭിക്കേണ്ട 40000 കോടി രൂപ കിട്ടാതിരിക്കുകയാണ്‌. 3.9 ശതമാനം കേരളത്തിന്‌ വിഹിതമായി ലഭിക്കേണ്ട തുകയാണ്‌. ഒരു മാധ്യമങ്ങളും ഒരക്ഷരം അതെപ്പറ്റി മിണ്ടിയില്ല. അത്‌ 1.9 ശതമാനമായി കുറഞ്ഞു. 3.9 ശതമാനം കേരളത്തിന്‌ പത്താം പദ്ധതി വിഹിതമായി ഉണ്ടായിരുന്നു. അത്‌ 1.9 ശതമാനമായി കുറച്ചു. പതിനായിരക്കണക്കിന്‌ കോടി രൂപയാണ്‌ നമുക്ക്‌ നഷ്‌ടം. എല്ലാ മേഖലയിലും മുന്നോട്ടുവന്ന സർക്കാരിന്‌ കിട്ടേണ്ടുന്ന പണമാണ്‌ നഷ്‌ടപ്പെട്ടത്‌.

ജിഎസ്‌ടി നഷ്‌ടപരിഹാരമായ 9000 കോടിയും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് തരുന്നില്ല. 6716 രൂപ കേരളത്തിന്റെ റവന്യൂ കമ്മിയുടെ ഭാഗമായി തരുന്ന ഗ്രാന്റ്‌ ആണ്‌. അതും തരുന്നില്ല. ജിഎസ്‌ടി കുടിശികയായ 750 കോടിയും തരുന്നില്ല. കടം വാങ്ങാനുള്ള ശേഷി ഏതാണ്ട്‌ 3500 കോടിയോളമാണ്‌ കുറഞ്ഞത്‌. ഇത്തരത്തിൽ ലഭിക്കാനുള്ള 40000 കോടി ലഭിക്കാതിരുന്നാൽ 60 ലക്ഷത്തോളം ആളുകൾക്ക്‌ കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിയില്ല. നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ പറ്റില്ല. മനോരമ വരെ ഇപ്പോൾ പറയുന്നു കേരളത്തിന്‌ പണം കിട്ടാനുണ്ടെന്ന്‌. ഇതെല്ലാം രാഷ്‌ട്രീയമായ കാരണങ്ങളാൽ നിഷേധിക്കപ്പെടുന്നതാണ്‌. ആ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഈ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തമായിമുന്നോട്ട്‌ കൊണ്ടുപോകും. എല്ലാ വാഗ്‌ദാനങ്ങളും നിർവഹിക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.