Skip to main content

ഇന്ധന വിലവർധനവിന് കാരണമാകുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മാധ്യമങ്ങൾക്ക് യാതൊരു പരാതിയും ഇല്ല സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നു

ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക്‌ ഏതൊരു പരാതിയും ഇല്ല. ഇന്ധനവില വർധനയ്ക്ക്‌ കാരണം കേന്ദ്രനയങ്ങളാണ്. സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണ്. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ടികളും ചേര്‍ന്ന് നടത്തുന്ന കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. എന്തെങ്കിലും പത്രത്തിൽ എഴുതിയതുകൊണ്ടോ ടിവിയിൽ പറഞ്ഞതുകൊണ്ടോ നിലപാട്‌ സ്വീകരിക്കാൻ കഴിയില്ല. ഈ സർക്കാരിനെ ഏതെങ്കിലും രീതിയിൽ തകർക്കാൻ വേണ്ടി ബോധപൂർവം പ്രവർത്തിക്കുന്ന മാധ്യമങ്ങളും ബൂർഷ്വാ രാഷ്‌ട്രീയ പാർടികളും ചേർന്ന്‌ നടത്തുന്നത്‌ ശക്തമായ കടന്നാക്രമണമാണ്. അതാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഒന്നും ഇല്ലാതെതന്നെ കടന്നാക്രമണം നടത്തുന്നു. അപ്പോൾപിന്നെ ചെറിയ പ്രശ്‌നങ്ങൾ വരുമ്പോൾ ആക്രമിക്കില്ലേ? എല്ലാ രീതിയിലും വർധനവ്‌ കേന്ദ്ര സർക്കാരാണ്‌ ഉണ്ടാക്കുന്നത്‌. അവരാണ്‌ ഇന്ധനത്തിന്‌ ടാക്‌സ്‌ മുഴുവൻ കൂട്ടിയിരിക്കുന്നത്‌. അതെന്തുകൊണ്ട്‌ മാധ്യമങ്ങൾ പറയുന്നില്ല?. ഇന്ധനവില ആരാണ്‌ കൂട്ടിയതെന്ന്‌ ചോദ്യം ചോദിക്കുന്നവർ മനസിലാക്കണം. സംസ്ഥാനം അതിലെ സെസിന്റെ കാര്യമാണ്‌ പറയുന്നത്‌. കേന്ദ്ര സർക്കാരിന്റെ ടാക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിന്‌ കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണ്‌. അതിനെപ്പറ്റിയും മാധ്യമങ്ങൾക്ക്‌ ഏതൊരു പരാതിയുമില്ലെന്ന് മാത്രമല്ല അതിന്‌ പൂർണ പിന്തുണയും നൽകുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.