Skip to main content

കേരളത്തിലെ റെയിൽവേ വികസനം കേന്ദ്രസർക്കാർ തുടർച്ചയായി വാഗ്ദാനലംഘനം നടത്തുന്നു

കേരളത്തിന്റെ റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കെ-റെയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാൽ പ്രസ്തുത സിൽവർ ലൈൻ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സർക്കാരും റെയിൽവേയും നിരവധി വാഗ്ദാനങ്ങൾ കേരളത്തിന് നൽകുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം. ജോലി ആവശ്യാർത്ഥവും മറ്റും കേരളത്തിന് പുറത്തു പോകുന്നതിനും തിരിച്ചു വരുന്നതിനും മലയാളികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റെയിൽവേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്കെത്തുന്നില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്.

2021നെ അപേക്ഷിച്ച് 2022 വർഷത്തിൽ 35000 കോടി രൂപയുടെ വലിയ ലാഭമാണ് റെയിൽവേ നേടിയതെന്നാണ് സ. ജോൺ ബ്രിട്ടാസ് എംപി യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാർ രാജ്യസഭയിൽ പറഞ്ഞത്. എങ്കിലും റെയിൽവേ ഒരു തരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും നടത്തുന്നില്ല, പ്രത്യേകിച്ചും കേരളത്തിൽ. അതേസമയം വിവിധ പേരുകളിൽ പലതരം ചാർജുകളാണ് റെയിൽവേ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.