Skip to main content

'ഓപ്പറേഷൻ സിന്ദൂര'ത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച്, രാജ്യസഭയിലെ പാർടി നേതാവ് സ. ജോൺ ബ്രിട്ടാസ് പങ്കെടുത്തു

'ഓപ്പറേഷൻ സിന്ദൂര'ത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച്, രാജ്യസഭയിലെ പാർടി നേതാവ് സ. ജോൺ ബ്രിട്ടാസ് പങ്കെടുത്തു. ഇത്രയും പ്രധാനപ്പെട്ട ഒരു സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി രണ്ടാം തവണയും പങ്കെടുക്കാത്തതിൽ സഖാവ് ബ്രിട്ടാസ് ഖേദം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു സർവകക്ഷി യോഗവും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും വിളിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

'ഓപ്പറേഷന്റെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കപ്പെട്ടു' എന്ന് സർക്കാർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മുൻകാല അനുഭവം കണക്കിലെടുക്കുമ്പോൾ, ഇത്തരം സൈനിക നടപടിക്ക് തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ കഴിയുമോ എന്ന് സംശയമുണ്ടെന്ന് സഖാവ് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സർക്കാർ നയതന്ത്ര നടപടികൾ തുടരുകയും തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്ട്ര സമ്മർദ്ദം സൃഷ്ടിക്കുകയും വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും പ്രശ്നബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ വസ്തുതകളും ജനങ്ങളുടെ മുമ്പാകെ വയ്ക്കാനും എല്ലാത്തരം തെറ്റായ വിവരങ്ങളുടെയും വ്യാപനം തടയാനും വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യണം.

വിദ്വേഷത്തിന്റെ വ്യാപനം തടയേണ്ടത് സർക്കാരിന്റെ കടമയാണെന്നും ബ്രിട്ടാസ് പറഞ്ഞു, ഭീകരതയ്ക്ക് മതമില്ലെന്നത് സഖാവ് അടിവരയിട്ടു പറഞ്ഞു. വിദ്വേഷത്തിന്റെ വ്യാപനത്തിനെതിരെ പോരാടാതെ ഭീകരതയ്‌ക്കെതിരായ യുദ്ധം നടത്താനാവില്ല. ഭീകരതയുടെ എല്ലാ ദോഷഫലങ്ങളും അനുഭവിച്ചിട്ടും, അനുകമ്പയോടും ഐക്യത്തോടും ഭീകരതയെ അപലപിച്ചുകൊണ്ട് മുഴുവൻ രാജ്യത്തിനും വഴി കാണിച്ചതിന് പഹൽഗാമിലെയും കശ്മീരിലെയും ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കശ്മീരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കാൻ ഉചിതമായ സമയത്ത് സർക്കാർ ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.