Skip to main content

തെരഞ്ഞെടുപ്പ്‌ ചട്ടഭേദഗതി നീക്കം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം

തെരഞ്ഞെടുപ്പ്‌ പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക്‌ രേഖകൾ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർഥികൾക്കും ലഭ്യമാകുന്നത്‌ തടയാനുള്ള തെരഞ്ഞെടുപ്പ്‌ ചട്ട ദേഭഗതിനീക്കം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ രാഷ്‌ട്രീയ പാർടികളുമായി കൂടിയാലോചിച്ചശേഷം തെരഞ്ഞെടുപ്പ്‌ കമീഷൻ അവതരിപ്പിച്ചതാണ്‌ വീഡിയോ ചിത്രീകരണമടക്കമുള്ള ഡിജിറ്റൽ മാർഗങ്ങൾ.

ചട്ടഭേദഗതിക്കായി കമീഷനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തിയെന്നാണ്‌ മാധ്യമ റിപ്പോർട്ട്‌. എന്നാൽ കീഴ്‌വഴക്കങ്ങൾക്ക്‌ ലംഘിച്ച്‌, രാഷ്‌ട്രീയ പാർടികളുമായി ചർച്ച നടത്താതെയാണ്‌ കമീഷൻ യോജിപ്പറിയിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയയെ ചോദ്യം ചെയ്യാൻ പരാതിക്കാരന്‌ അവകാശമില്ലെന്ന കേന്ദ്രവാദം ദുരൂഹമാണ്‌. നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ്‌ ഈ സമീപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഉയർന്ന തെരഞ്ഞെടുപ്പ്‌ അട്ടിമറി ആരോപണം പോളിങ്‌ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിലേക്കും തുടർന്ന്‌ രണ്ടു മണ്ഡലങ്ങളിലെയും പകുതിയോളം ബൂത്തുകളിലെ റീപോളിങ്ങിലേക്കും നയിച്ചതാണ്‌ സിപിഐ എമ്മിന്റെ അനുഭവം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിലുള്ള സർക്കാരിന്റെ നടപടി പിന്തിരിപ്പനാണ്‌. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിർദേശം ഉടൻ പിൻവലിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.