Skip to main content

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം. മണ്ഡല പുനർനിർണയം പൂർത്തിയായി അന്തിമ വോട്ടർപ്പട്ടികയും പുറത്തുവന്നു. 2018ൽ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടതാണ്‌. എന്നാൽ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുന്നതിനുപകരം ലോക്‌സഭയിൽ കശ്‌മീർ പുനഃസംഘടനാ നിയമം ഭേദഗതിചെയ്‌ത്‌ രണ്ട്‌ ബില്ലുകൾ കേന്ദ്രം കൊണ്ടുവന്നു. പുനഃസംഘടനാ നിയമം ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണിത്‌. കേസിൽ വിധിവരുന്നത് വരെ കാക്കാതെ തിരക്കിട്ട്‌ ഭേദഗതികൾ കൊണ്ടുവരുന്നത്‌ ജനാധിപത്യ, ജുഡീഷ്യൽ നടപടികളുടെ ലംഘനമാണ്‌. നിയമസഭയിലേക്ക്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ലെഫ്‌. ഗവർണർക്ക്‌ അധികാരം നൽകുന്ന ഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക്‌ മാത്രമാണ്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാനാകൂ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.