Skip to main content

തമിഴ്നാട് ഗവർണറെ രാഷ്‌ട്രപതി ഉടൻ തിരിച്ചുവിളിക്കണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________________
തമിഴ്നാട് ഗവർണറെ നീക്കം ചെയ്യണം

സെന്തിൽ ബാലാജിയെ തമിഴ്‌നാട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണർ ആർ എൻ രവിയുടെ നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമല്ലാതെ മന്ത്രിമാരെ നിയമിക്കാനോ നീക്കം ചെയ്യാനോ ഗവർണർക്ക് അധികാരമില്ല എന്നിരിക്കെ ഇത് തികച്ചും ഭരണഘടനാ വിരുദ്ധമായ നടപടിയാണ്.

സംസ്ഥാന രാഷ്ട്രീയത്തിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലും ഇടപെടുന്ന വിധത്തിലുള്ള നീക്കങ്ങളാണ് ശ്രീ രവി തുടർച്ചയായി സ്വീകരിച്ചുവരുന്നത്. തൽക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു മന്ത്രിയെ പുറത്താക്കിയ ഒടുവിലത്തെ ഈ നീക്കം ഗവർണർ പദവി വഹിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നത് വ്യക്തമാക്കുന്നു.

ഇന്ത്യൻ രാഷ്ട്രപതി അദ്ദേഹത്തെ ഗവർണർ സ്ഥാനത്തു നിന്ന് ഉടൻ തിരിച്ചുവിളിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണ്. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന്‌ എതിരായി തെരഞ്ഞെടുപ്പിൽ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്.

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ മുഖ്യാതിഥിയായി.

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. എന്നിട്ടിപ്പോൾ അവർ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്‌ചയാണിത്.

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.