Skip to main content

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്. വർഷങ്ങളായി നികുതി വിഭജനത്തിൽ കേരളത്തിന്റെ വിഹിതം തുടർച്ചയായി വെട്ടിക്കുറച്ചിട്ടുണ്ട്. 1971 ൽ, കേരളത്തിന്റെ ജനസംഖ്യ 3.89 ശതമാനമായിരുന്നു. കാലയളവിൽ പത്താം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനത്തിന് ലഭിച്ചിരുന്ന മൊത്തം നികുതി വിഹിതം 3.87 ശതമാനമായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് വീണ്ടും 1.925 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ ജനസംഖ്യാ വിഹിതം വച്ച് താരതമ്യപ്പെടുത്തുകയാണെങ്കിൽ, 2011ലെ സെൻസക്സ് പ്രകാരം സംസ്ഥാനത്തിന്റെ ജനസംഖ്യാ വിഹിതം 2.75 ശതമാനമായിരുന്നു. അതിലും വളരെ താഴെയാണ് നിലവിലെ നികുതി വിഹിതം

കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, ആസാം, കർണാടക, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി 21 സംസ്ഥാനങ്ങളിൽ നികുതി വിഹിതത്തിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകുന്നത്. ജനസംഖ്യ, വരുമാനം, വിസ്തീർണ്ണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒരോ സംസ്ഥാനങ്ങൾക്കുമുള്ള നികുതിവിഹിതത്തിന്റെ ശതമാനം നിർണ്ണയിക്കാൻ ആർട്ടിക്കിൾ 280(3)(A) പ്രകാരം ധനകാര്യ കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ടെന്ന് മറുപടിയിൽ പരാമർശിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ വിഹിതത്തിലെ കുറവിന് പ്രത്യേക കാരണമൊന്നും ധനമന്ത്രി വിശദീകരിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ വികസന സൂചകങ്ങളിൽ മികവ് പുലർത്തിയ കേരളം പോലുള്ള ഒരു സംസ്ഥാനത്തിനെതിരെ ഈ മാനദണ്ഡങ്ങൾ എങ്ങനെ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കാനും ധനമന്ത്രി തയ്യാറായില്ല.

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.