Skip to main content

മാനവികതയിലും യേശുക്രിസ്‌തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്‌നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക്‌ വലിയ ആഘാതമാണ്‌ ഫ്രാൻസിസ്‌ മാർപാപ്പയുടെ വിയോഗം

മാനവികതയിലും യേശുക്രിസ്‌തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്‌നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക്‌ വലിയ ആഘാതമാണ്‌ ഫ്രാൻസിസ്‌ മാർപാപ്പയുടെ വിയോഗം. ഫ്രാൻസിസ്‌ പാപ്പയുടെ ഇടപെടലുകൾ ശ്രദ്ധിച്ചുവന്നവർക്ക്‌ അദ്ദേഹത്തിന്റെ വേർപാട്‌ പൊരുത്തപ്പെടാൻ കഴിയുന്നതല്ല. മാർപാപ്പമാരുടെ ചരിത്രം ഒരുപരിധിയോളം മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. ബനഡിക്ട്‌ പതിനാറാമൻ മാർപാപ്പയുടെ അസാധാരണ സ്ഥാനത്യാഗത്തെതുടർന്നാണ്‌ ഫ്രാൻസിസ്‌ പാപ്പ ചുമതലയേറ്റത്‌. ഫ്രാൻസിസ്‌ പാപ്പയെപ്പോലെ ഒരാൾ വരണമെന്ന ചിന്തകൊണ്ടുകൂടിയാണ്‌ ബനഡിക്ട്‌ മാർപാപ്പ സ്ഥാനമൊഴിഞ്ഞതെന്ന്‌ കരുതുന്നവരുമുണ്ട്‌.

അസാധാരണ നിലപാടുകൾ സ്വീകരിച്ച പാപ്പയായിരുന്നു അദ്ദേഹം. ലോകത്തോട്‌ നിലപാടുകൾ വിശദീകരിക്കവെ അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. ‘‘ആരും ശ്രദ്ധിക്കാനില്ലാതെ ഒരാൾ വഴിയിൽ മരിച്ചുകിടന്നാൽ മാധ്യമങ്ങൾ വലിയ വാർത്തയാക്കില്ല. എന്നാൽ ഓഹരിവിപണിയിൽ കയറ്റിറക്കങ്ങൾ ഉണ്ടായാൽ മാധ്യമങ്ങൾ അത്‌ ഭൂകമ്പമാക്കും.’’ ലോകത്തിന്റെ മനുഷ്യത്വമില്ലായ്‌മ തുറന്നുകാട്ടിയ അദ്ദേഹത്തെ കമ്യൂണിസ്‌റ്റ്‌ പാപ്പയെന്ന്‌ പലരും വിളിച്ചിട്ടുണ്ട്‌. അതിന്‌ അദ്ദേഹം നൽകിയ മറുപടി ഈ സന്ദർഭത്തിൽ ഞാൻ ആവർത്തിക്കുന്നില്ല.

യേശുവിന്റെ പാത പിന്തുടരാൻ ഏറ്റവുമധികം ശ്രമിച്ച പാപ്പമാരിൽ ഒരാളായിരുന്നു അദ്ദേഹം. നിസ്വരായവർക്കൊപ്പം നിലകൊണ്ടു. പശ്‌ചിമേഷ്യയിൽ സമാധാനത്തിനായി വാദിച്ചു. തീവ്രവാദത്തെ നേരിടാൻ മഹാതീവ്രവാദം പ്രയോഗിക്കരുതെന്ന്‌ അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും വക്താവായിരുന്ന അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുകയായിരുന്നു നാം. പല കാരണങ്ങളാൽ അത്‌ നീണ്ടുപോയി. അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പ്രാവർത്തികമാക്കാൻ നിലകൊള്ളുകയാണ്‌ ഇനി നാം ചെയ്യേണ്ടത്‌.
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.