നിപാ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് വ്യാപിച്ചിട്ടും ഏകോപനമില്ലായ്‌മയും ആശയകുഴപ്പവും പ്രതിരോധപ്രവർത്തനം താളംതെറ്റിച്ചിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കേണ്ട ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
എല്‍ഡിഎഫ് ഭരണകാലത്ത്, നിപാ ബാധിച്ചപ്പോൾ ആരോഗ്യമന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ആ ജാഗ്രത ഇപ്പോഴില്ല. അന്ന് പ്രതിപക്ഷം സ്വീകരിച്ച നിസ്സഹരണം തങ്ങൾക്കില്ല. നിപായെ രാഷ്ട്രീയ ആയുധമാക്കില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. നിപാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി. ഷിഗല്ല രോഗവ്യാപനവും ആശങ്കയ്‌ക്കിടയാക്കുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു മരണമുണ്ടായി. ഡെങ്കിയും പകര്‍ച്ചപ്പനിയും വ്യാപകമാകുന്നു. മലേറിയയും സ്ഥിരീകരിച്ചു. പാലക്കാട്ട് രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന് മന്ത്രിയും ഇല്ലെന്ന് ഡിഎംഒയും പറയുന്നു. ആരെയാണ് ജനം വിശ്വസിക്കുക?
യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ഇടപെടണം. ആവശ്യത്തിന് മരുന്നെത്തിക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത്, ഭരിക്കുന്നവര്‍ക്കെതിരെ ശാപവാക്കുപറഞ്ഞ് കയ്യടി വാങ്ങിയ ആളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകുകയാണ് അദ്ദേഹം. ആരു ഭരിക്കുന്നു എന്ന് നോക്കിയല്ല രോഗവ്യാപനമുണ്ടാകുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടായിക്കാണും.
