സുതാര്യത അട്ടിമറിച്ചുള്ള സ്ഥലംമാറ്റത്തിന് കൂട്ടുനിൽക്കാത്തതാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തിന് പിന്നിലുള്ള കാരണം. സുതാര്യമായി പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം തകര്‍ക്കാനുള്ള പുതിയ സർക്കാരിന്റെ ശ്രമങ്ങൾക്ക് ഡയറക്ടർ കൂട്ടുനിന്നില്ല. നിപായുടെ അടിയന്തര സാഹചര്യം നിലനില്‍ക്കെയുള്ള സ്ഥലംമാറ്റം മുഖ്യമന്ത്രികൂടി അറിഞ്ഞാണോ?
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല ഒരുവര്‍ഷംകൂടി നീട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് അട്ടിമറിച്ചാണ് ഇപ്പോഴത്തെ സ്ഥാനചലനം. സിസ്റ്റത്തോടുള്ള നിസ്സഹകരണം കാരണമാണ് ഡയറക്ടറെ മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അതു ശരിയല്ല. പഴയ യുഡിഎഫ് ഭരണകാലത്ത് ചില തസ്‌തികകൾക്ക് ലക്ഷങ്ങൾ മറിയുന്ന സാഹചര്യമുണ്ടായിരുന്നു. അത് ആരോഗ്യവകുപ്പിൽ തിരിച്ചുവരികയാണോ?
