Skip to main content

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ബുധനാഴ്ചത്തെ മാതൃഭൂമിയിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ വീണ്ടും തർക്കം എന്ന നിലയിൽ പി കെ മണികണ്ഠൻ്റെ പേരിൽ നൽകിയ വാർത്തയ്ക്ക് വസ്തുതകളുമായി ഒരു ബന്ധവുമില്ല. സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കോൺഗ്രസ് ഏജൻ്റാണെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ തുറന്നടിച്ചുവെന്ന് റിപ്പോർട്ടർ തട്ടി വിട്ടിട്ടുണ്ട്. യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ സംസാരിച്ചുവെന്ന് ഈ റിപ്പോർട്ടർക്ക് എങ്ങനെ വിവരം കിട്ടി. ഇത്തരത്തിൽ ഭാവനാ വിലാസം നടത്തി വാർത്ത തയ്യാറാക്കിയത് സിപിഐ എമ്മിനെയും ജനറൽ സെക്രട്ടറിയെയും എന്നെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നെ വ്യക്തിഹത്യ നടത്താനും സിപിഐ എമ്മിനെ താറടിച്ചു കാണിക്കാനും തുടർച്ചയായി ഇത്തരം വാർത്തകൾ മാതൃഭൂമി കൃത്രിമായി സുഷ്ടിച്ചു വരികയാണ്. അതിൻ്റെ തുടർച്ചയാണ് ഈ സൃഷ്ടിയും. സാമ്പത്തിക താൽപര്യത്തോടെയുള്ള പെയ്ഡ് ന്യൂസ് ആണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കും. എന്നിട്ടും തിരുത്തുന്നില്ലെങ്കിൽ തുടർ നിയമനടപടികളിലേക്ക് കടക്കും.
വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകും. ലേഖകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി മാനേജ്മെൻ്റിന് കത്ത് നൽകും.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.