Skip to main content

ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം

തനിക്ക്‌ രാഷ്‌ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന്‌ പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ്‌ പ്രകടമാകുന്നത്. ഇത്‌ ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്‌. രാഷ്‌ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാൻ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌. കണ്ണൂർ സർവകലാശാലാ വിസിയെ നിയമിച്ചത്‌ ചാൻസലറാണ്‌. അതിനാൽ സർക്കാരിന്റെ നിയമനമല്ല, ചാൻസലറുടെ നിയമനമാണ്‌ കോടതി റദ്ദാക്കിയത്‌. നിയമപരമായി നിലനിൽക്കുമോ എന്നുതോന്നിയ മൂന്ന്‌ പ്രശ്‌നങ്ങളാണ്‌ ഉയർന്നത്‌. ഇവയോട്‌ കോടതിക്കും വ്യത്യസ്‌ത നിലപാടല്ല എന്നാണ്‌ വ്യക്തമാകുന്നത്‌. സമ്മർദത്തിന്‌ വിധേയമായാണ്‌ നിയമിച്ചതെന്ന്‌ ഗവർണർ പറയുമ്പോൾ സ്വാഭാവികമായും സുപ്രീംകോടതിക്ക്‌ അത്‌ രേഖപ്പെടുത്തേണ്ടിവരും. താൻ കേസിൽ കക്ഷിയായിരുന്നില്ല എന്നാണ്‌ ഗവർണർ പറയുന്നത്‌. റബർ സ്‌റ്റാമ്പല്ലെന്ന്‌ നാഴികയ്‌ക്ക്‌ നാൽപ്പതുവട്ടം പറയുന്നയാൾ സമ്മർദത്തിനുവഴങ്ങിയെന്ന്‌ സ്വയം പറയുകയാണ്‌. ചാൻസലർക്കെതിരെയാണ്‌ കോടതിയുടെ പരാമർശങ്ങൾ
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.