Skip to main content

വന്യജീവി സംരക്ഷണം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്, മോദിയുടെ പി ആർ എക്സർസൈസ് ആയിട്ടല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വ്യക്തിപ്രഭാവവികസന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ആഫ്രിക്കയിൽ നിന്ന് ഇരുപത് ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് അതുകൊണ്ട് ഇവയെ ഇന്ത്യയിൽ കൊണ്ടു വന്നത്. വന്യജീവി ഫോട്ടോഗ്രാഫറുടെ വേഷം കെട്ടി നരേന്ദ്ര മോദി അവിടെ ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ സ്വയം പോസ് ചെയ്യുകയായിരുന്നു. ഈ പുലികൾക്ക് പേരിടാൻ ജനങ്ങളോട് ആവശ്യപ്പെടുക തുടങ്ങിയ പി ആർ യജ്ഞങ്ങളും ഉണ്ടായിരുന്നു.

മനുഷ്യവംശം സഹസ്രാബ്ദങ്ങളിലൂടെ ഭൂമിയിൽ പടർന്നതിനനുസരിച്ച് കാട് കുറയുകയും വന്യജീവികളെ സംരക്ഷിക്കാനായി പ്രത്യേക വനമേഖലകളും മറ്റും ലോകമെമ്പാടും നിയമം മൂലം നിർണ്ണയിച്ച് സംരക്ഷിക്കേണ്ടി വരികയും ചെയ്തു. വന്യജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ നിലനില്പിന് ആവശ്യമാണ് എന്ന തിരിച്ചറിവ് ഇന്ന് മനുഷ്യരാശിക്കുണ്ട്. ഒരു ജീവി ചത്തൊടുങ്ങി മനുഷ്യരാശിയുടെ നിലനില്പ് എന്ന ഒന്നില്ല.

എന്നാൽ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാനാവുന്ന വ്യക്തി എന്ന് ഇതുവരെ തെളിയിച്ചിട്ടില്ലാത്ത നരേന്ദ്ര മോദിയെപ്പോലെ ഒരാൾ ഒരു പി ആർ എക്സർസൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്. വന്യജീവി സംരക്ഷണം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്. അല്ലാതെ മോദി ചെയ്യുന്ന പോലെ ചെയ്താൽ ഇപ്പോൾ സംഭവിച്ചതുപോലെ ചീറ്റപ്പുലികളുടെ വംശനാശത്തിന് സംഭാവന ചെയ്യുകയാവും ഫലം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.