Skip to main content

ശാസ്ത്രീയമായ ചരിത്രബോധം ചോർത്തികളയുന്നത് ഫാസിസ്റ്റ് തന്ത്രമാണ്

എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനു പിന്നാലെ ഗാന്ധി വധത്തെയും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ എന്താണ് കരുതുന്നത്? മഹാത്മാഗാന്ധിയെ വധിച്ചതിന് പിന്നാലെ ആർഎസ്എസിനെ നിരോധിച്ചത് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സ്വന്തം കയ്യിൽ നിന്ന് ഗാന്ധി വധത്തിന്റെ ചോരക്കറ കഴുകിക്കളയാം എന്നാണോ? ആർഎസ്എസ് തീവ്രവാദികളുടെ ഗുരുവായ വിഡി സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായി വിചാരണ നേരിട്ടു എന്നതും നമ്മുടെ രാഷ്ട്രത്തിന്റെ സ്മരണയിൽ നിന്ന് മായ്ച്ചു കളയാനാവുന്നതല്ല.

‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ തുടങ്ങിയ ഭാഗങ്ങൾ കൂടാതെ ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി.

നമ്മുടെ രാജ്യചരിത്രത്തിൻറെ നിർണായക വസ്തുതകൾ വിദ്യാർത്ഥികളിൽ നിന്ന് മറച്ചു വയ്ക്കുന്നതിലൂടെ അറിവ് നേടുന്നതിനുള്ള അവരുടെ അവകാശം ലംഘിക്കുകയാണ്.

ശാസ്ത്രീയമായ ചരിത്രബോധമാണ് സാമൂഹികമാറ്റത്തിന് പരിശ്രമിക്കുകയും പൊരുതുകയും ചെയ്യുന്നവരുടെ കരുത്ത് . അത് ചോർത്തിക്കളയൽ എന്നും ഫാസിസ്റ്റ് തന്ത്രമായിരുന്നു എന്നത് മറന്നുകൂടാ.

 

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.