Skip to main content

വൈക്കം സത്യഗ്രഹം ശതാബ്‌ദി ആഘോഷം


ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുത്ത മഹാസമ്മേളനത്തിനാണ് വൈക്കം സാക്ഷിയായത്. കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും സമുദായ നേതാക്കന്മാരും ഉദ്യോഗസ്ഥ പ്രമുഖരും എല്ലാം പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങായിരുന്നു ഉദ്ഘാടന സമ്മേളനം.

വൈക്കം സത്യാഗ്രഹത്തിലൂടെ ചരിത്രത്തിൽ സ്ഥാനം നേടിയ വൈക്കം, വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലൂടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും സമ്മേളനം പ്രതീക്ഷിച്ചതിലേറെ വിജയമായി മാറി. 603 ദിവസക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സാംസ്കാരിക കേരളം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഈ ശതാബ്ദി ആഘോഷ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെയുള്ള ഒരു വലിയ ടീം തന്നെയുണ്ട്. ചരിത്ര വിജയത്തിന് നിതാന്തമായി ഒരേമനസ്സോടെ പ്രയത്നിച്ച എല്ലാവർക്കും സംഘാടക സമിതിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നു.


 

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.