Skip to main content

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വീൺവാക്കായി മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനായിരിക്കും

അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വീൺവാക്കായി. 2016 ഫെബ്രുവരി 28-ലെ കർഷകറാലിയിലാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ലക്ഷ്യമായി ഇതു പ്രഖ്യാപിച്ചത്.

തുടർന്ന് നീതി ആയോഗ് വിശദമായ ഒരു നയരേഖ പുറപ്പെടുവിച്ചു. അതുപ്രകാരം 2004-05നും 2011-12നും ഇടയിൽ 7.5 ശതമാനം വീതം ഉയർന്ന കൃഷിക്കാരുടെ വരുമാനം 2011-12നും 2015-16നും ഇടയിൽ പ്രതിവർഷം 0.44 ശതമാനം വീതമേ വളർന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് കർഷകരുടെ വരുമാനം അഞ്ച് വർഷംകൊണ്ട് ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം വരുന്നത്.

നീതി ആയോഗ് കണക്കുകൂട്ടാൻ ഉപയോഗിച്ച അതേ രീതിസമ്പ്രദായം തന്നെ അവലംബിക്കുകയാണെങ്കിൽ 2016-17നും 2020-21നും ഇടയിൽ കൃഷിക്കാരുടെ വരുമാനം 1.5 ശതമാനം വീതം പ്രതിവർഷം കുറയുകയാണുണ്ടായത്. മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനായിരിക്കും.

കൃഷിക്കാരുടെ വരുമാനത്തിന് എന്താണു സംഭവിച്ചത്. ദേശീയ സ്ഥിതിവിവര കണക്ക് ഓഫീസ് (NSO) കൃഷിക്കാരുടെ വരുമാനം സംബന്ധിച്ച് സ്ഥിതി അവലോകന സർവ്വേകൾ (SAS) നടത്താറുണ്ട്. 2014ലെ SAS സർവ്വേ പ്രകാരം കൃഷിക്കാരുടെ മൊത്തം വരുമാനത്തിൽ വിളകളിൽ നിന്നുള്ള വരുമാനം 48 ശതമാനം ആയിരുന്നു. എന്നാൽ 2021-ലെ SAS സർവ്വേ പ്രകാരം അത് 37 ശതമാനമായി കുറഞ്ഞു. കാർഷിക ഇൻപുട്ടുകളുടെ വില ഉയർന്നു. ഉൽപ്പന്നങ്ങളുടെ വില ഉയർന്നില്ല. ഉൽപ്പാദനക്ഷമത വളരെ പതുക്കെയാണ് ഉയർന്നത്. അതുകൊണ്ട് കാർഷിക വരുമാനം കുറഞ്ഞു. കാർഷിക സംസ്കരണ-വിപണന മേഖലയിലേക്കുള്ള കോർപ്പറേറ്റുകളുടെയും മറ്റും കടന്നുവരുവുമൂലമായിരിക്കാം കൃഷിക്കാരുടെ ബിസിനസ് വരുമാനം 8 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞത്.

അതേസമയം ശമ്പളം, കൂലിവേല എന്നിവയിൽ നിന്നുള്ള വരുമാനം 32 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കൃഷിക്കാർ കൂടുതൽ കൂലിവേലയ്ക്കോ ശമ്പളപണിക്കോ പോകാൻ നിർബന്ധിതരായി. മൃഗപരിപാലനമാണ് കൃഷിക്കാരുടെ രക്ഷയ്ക്കായി എത്തിയത്. അതിൽ നിന്നുള്ള വിഹിതം 12 ശതമാനത്തിൽ നിന്നും 16 ശതമാനമായി ഉയർന്നു.

ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപോലെ ചില മറ്റു പൊടിക്കൈകൾകൂടി നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലെ സമ്പൂർണ്ണ പരാജയത്തിന്റെ കുറ്റസമ്മതമാണ്.

കൂടുതൽ ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.