Skip to main content

സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെ കൈവശപ്പെടുത്താനായി കേന്ദ്രത്തിന്റെ ബില്ല് ബഹുസംസ്ഥാന സഹകരണസംഘങ്ങൾ വഴി പ്രാദേശിക സഹകരണസംഘങ്ങളെ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ശ്രമം

ഭരണവും അധികാരവും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതും അതുവഴി ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നതും നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ മുഖമുദ്രയാണ്.  സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ ലംഘിക്കാൻ മോദി സർക്കാർ ശ്രമിച്ച പ്രധാന വഴികളിലൊന്നായിരുന്നു കേന്ദ്രത്തിൽ ഒരു സഹകരണ മന്ത്രാലയം രൂപീകരിച്ചത്.  മോദി സർക്കാർ അമിത് ഷായെ തന്നെ അതിന്റെ മന്ത്രിയാക്കുകയും ചെയ്തു.
2011ൽ 97-ാം ഭരണഘടനാ ഭേദഗതി വഴി ഭരണഘടനയിൽ IXB ഭാഗം ഉൾപ്പെടുത്തുകയും അതിൽ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാനതല നിയമങ്ങളെ പറ്റിയുള്ള നിരവധി വ്യവസ്ഥകൾ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാൽ  97-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകൾ പ്രാദേശിക സഹകരണ സംഘങ്ങൾക്ക് ബാധകമല്ലെന്നും ബഹുസംസ്ഥാന  സഹകരണ സംഘങ്ങൾക്ക്  മാത്രമേ ബാധകമാകൂ എന്നും 2022 ഒക്ടോബറിൽ സുപ്രീം കോടതി വിധിച്ചു. സംസ്ഥാന സഹകരണ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പ്രാദേശിക സഹകരണ സംഘങ്ങളിൽ കടന്നുകയറാൻ പദ്ധതിയിട്ടിരുന്ന ബിജെപി സർക്കാരിന് ഈ വിധി തിരിച്ചടിയായി.
97-ാം ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് 2002-ലെ ബഹുസംസ്ഥാന  സഹകരണസംഘ നിയമം ഭേദഗതി ചെയ്യുന്നതിനായി ഇപ്പോൾ ബഹുസംസ്ഥാന  സഹകരണസംഘ നിയമ (ഭേദഗതി) ബിൽ, 2022 അവതരിപ്പിച്ചു. സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നഗ്നമായ ശ്രമമാണിത്.  ഭേദഗതി ചെയ്‌ത 6-ാം വകുപ്പ് പ്രകാരം, സംഘങ്ങളുടെ പൊതുയോഗത്തിൽ പങ്കെടുത്ത് വോട്ടുചെയ്യുന്നവരിലെ മൂന്നിൽ രണ്ട് അംഗങ്ങളിൽ കുറയാത്ത ഭൂരിപക്ഷം പാസാക്കിയ പ്രമേയത്തിന്റെ പിൻബലമുള്ള ഏതൊരു സഹകരണ സംഘത്തിനും നിലവിലുള്ള ഒരു ബഹുസംസ്ഥാന  സഹകരണ സംഘത്തിൽ ലയിക്കാൻ തീരുമാനിക്കാം.  ഭേദഗതി ചെയ്ത ക്ലോസ് 13 അനുസരിച്ച്, കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ബഹുസംസ്ഥാന  സഹകരണ സംഘങ്ങളുടെ ഓഹരികൾ വീണ്ടെടുക്കാൻ കഴിയില്ല.  ഭേദഗതി ചെയ്ത 17-ാം വകുപ്പ് പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ കേന്ദ്രസർക്കാർ നിയമിക്കും.  ഭേദഗതി ചെയ്ത ക്ലോസ് 45 അനുസരിച്ച്, കേന്ദ്ര സർക്കാരിന് സഹകരണ സംഘങ്ങളുടെ ഡയറക്ടർ ബോർഡിനെ മറികടന്ന് ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കാം.
ഈ ഭേദഗതികളെല്ലാം സംസ്ഥാനങ്ങളുടെ സഹകരണ ഘടനയിൽ ബഹുസംസ്ഥാന  സഹകരണ സംഘങ്ങളെ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. പ്രാദേശിക സഹകരണ സംഘങ്ങളെ ശ്വാസം മുട്ടിക്കാനും ശിക്ഷാ നടപടികൾ, ലയനം, ബോർഡ് ഏറ്റെടുക്കൽ, തെരഞ്ഞെടുപ്പുകളിലെ ഇടപെടലുകൾ എന്നിവയിലൂടെ സംസ്ഥാനങ്ങളിലെ മുഴുവൻ സഹകരണ ഘടനയുടെയും നിയന്ത്രണം ഏറ്റെടുക്കാനും ഇത് അനുവദിക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തനരഹിതമായ ബഹുസംസ്ഥാന  സഹകരണ സംഘത്തിലേക്ക് മോദി സർക്കാർ പണം നിക്ഷേപിക്കുകയും കേരളം പോലുള്ള വിദൂര സംസ്ഥാനങ്ങളിൽ പുതിയ അടിത്തറയുണ്ടാക്കാൻ അവരെ അയയ്ക്കുകയും ചെയ്യുന്നുണ്ട്.  
ഇന്ത്യയിലെ സഹകരണത്തിന്റെ ആത്മാവ് തന്നെ പ്രാദേശിക വൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.  ബാങ്കിംഗ് മേഖലയിലെ നവലിബറൽ നയങ്ങൾ ഇതിനകം തന്നെ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്.  2022ലെ നിർദിഷ്ട ബില്ലിൽ ശ്രമിച്ചതുപോലെയുള്ള കേന്ദ്രീകരണം വഴി അവയെ തുരങ്കം വയ്ക്കുകയും നശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഉദ്ദേശം.  ഭരണഘടനാ വിരുദ്ധമായ ഈ നടപടി രാഷ്ട്രീയപരമായും നിയമപരമായും തടയാൻ സംസ്ഥാനങ്ങൾ കൈകോർക്കണം.

കൂടുതൽ ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.