Skip to main content

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ് ഈ നീക്കം

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ബദലായി വൻ വികസന കുതിപ്പ് കേരളം നടത്തുകയാണ്. ഈ മുന്നേറ്റം അട്ടിമറിക്കാനാണ് നീക്കം. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ് സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് എല്ലാജനവിഭാഗങ്ങളും ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം.

എൽഡിഎഫ് സർക്കാർ ദരിദ്ര ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾക്കാണ്‌ രൂപം നൽകുന്നത്‌. അതുവഴി തുടർഭരണവും ലഭിച്ചു. ഇത്‌ വലതുപക്ഷ ശക്തികളെ ആശങ്കയിലാക്കി. അതിനാൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര നയങ്ങൾ ഉപയോഗപ്പെടുത്തിയും കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണ്. ഭരണഘടനാ സ്ഥാപനമായ രാജ്‌ഭവനെയും ഗവർണറെയും ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുകയാണ്. ഇതിനെ എതിർക്കുന്നതിനു പകരം കോൺഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്‌. ബിജെപിക്കെതിരായ സമരരംഗത്ത് കോൺഗ്രസ് ദുർബലമാണ്.

ബിജെപിയാകട്ടെ പ്രാദേശിക പാർടികൾ ഭിന്നിപ്പിച്ച് അനുകൂല സ്ഥിതയുണ്ടാക്കുന്നു. ഇഡി, സിബിഐ, എൻഫോഴ്‌സമെന്റ്‌ തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം ഉപയോഗിച്ചാണ്‌ വരുതിയിലാക്കാൻ നീക്കം നടക്കുന്നത്‌. ഒരു വിഭാഗം മാധ്യമങ്ങളും ഇടതുപക്ഷ സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും കുപ്രചാരണം നടത്തുകയാണ് മോദിയുടെ അനുകൂലം പറ്റുന്ന മാധ്യമ മുതലാളികളാണ് ഇതിന് പിന്നിൽ.

ബിജെപി സർക്കാർ തീവ്ര കോർപ്പറേറ്റ്‌ നയങ്ങളും തീവ്ര വർഗീയതയുമാണ്‌ രാജ്യത്ത് നടപ്പാക്കുന്നത്. പൊതുമേഖല, പൊതുവിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായം എന്നിവയെല്ലാം തകർക്കുന്നു. തൊഴിലുറപ്പ്‌ പദ്ധതിയും തകർത്തു. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമാണ്. രാജ്യത്തെ ജനത തീവ്ര ദാരിദ്ര്യവൽക്കരണത്തിലേക്കാണ് നീങ്ങുന്നത്‌. എന്നാൽ ഇന്ത്യ കുതിക്കുകയാണെന്ന്‌ മോദി കുപ്രചാരണം നടത്തുകയാണ്. കുത്തക മുതലാളിമാരാണ്‌ കുതിക്കുന്നത്‌. കോർപ്പറേറ്റുകൾക്ക് 11 ലക്ഷം കോടിയുടെ അനുകൂല്യങ്ങളാണ് മോദി സർക്കാർ നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഇത്തരം ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്താകെ സമരോത്സുകത വളർത്തിയെടുക്കണം.

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.