Skip to main content

ആസിയാൻ കരാറിനെതിരായ പ്രതിഷേധം - കേസുകൾ അവസാനിക്കുന്നു, ആശങ്കകൾ യാഥാർഥ്യമാവുന്നു

ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, അവർക്ക് വേണ്ടി ശബ്ദമുയർത്തി എന്ന കാരണത്താൽ പ്രതി ചേർക്കപ്പെട്ട ഒരു കേസിൽ നിന്ന് കൂടി സഖാക്കൾ വിമുക്തരാവുകയാണ്. ഇന്ത്യയിലെ കാർഷിക വ്യവസ്ഥയെ വിശേഷിച്ചും അതിസാധാരണക്കാരായ കർഷകരെ പ്രതികൂലമായി ബാധിച്ച ആസിയാൻ കരാറിനെതിരെ നടത്തിയ മനുഷ്യച്ചങ്ങലയെ തുടർന്നാണ് സഖാക്കൾ വി എസ് അച്യുതാനന്ദൻ, പ്രകാശ് കാരാട്ട്, പിണറായി വിജയൻ എന്നിവർ ഉൾപ്പടെ പന്ത്രണ്ട് സഖാക്കൾക്കെതിരെ കേസെടുത്തത്. കോൺഗ്രസ് നടപ്പിലാക്കിയ ആസിയാൻ കരാറിനെ തുടക്കം മുതൽ എതിർത്തത് ഇടതുപക്ഷമായിരുന്നു. സമരങ്ങളുടെ പേരിൽ പ്രതിചേർക്കപ്പെട്ടവർ കേസിൽ നിന്ന് വിമുക്തരാവുമ്പോഴും കരാറിനെ കുറിച്ച് ഇടതുപക്ഷം പങ്കുവെച്ച ആശങ്ക കൂടുതൽ യാഥാർഥ്യമായി തുടരുകയാണ്. വികസന വിരോധികൾ എന്ന് മുദ്രകുത്തി പ്രതിഷേധങ്ങളെ പരിഹസിച്ചവർ ഉൾപ്പടെ ഇന്ന് ആസിയാൻ കരാറിന്റെ പ്രത്യാഘാതത്തിൽ കുടുങ്ങികിടക്കുകയാണ്. ഗാട്ട് കരാറിന്റെ മുൻ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ആസിയാൻ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂടുതൽ സ്വതന്ത്രമാക്കിയ കരാറായിരുന്നു ഇത്. കരാറിന്റെ തിക്ത ഫലങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് നീതി ആയോഗ് പുറത്തുവിട്ടത്. കരാർ പ്രകാരം 2400 കോടിയിലധികം ഡോളറിന്റെ വ്യാപാര കമ്മി രാജ്യത്തിനുണ്ട്. കരാറിൽ പ്രതിപാദിച്ച 21 ഇനങ്ങളിൽ 13 ഇനങ്ങളും പ്രതികൂലമാണെന്ന് വാണിജ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. കാർഷികോല്പാദനത്തിന്റെ മുഖ്യ പങ്കും തോട്ടം മേഖലയിൽ നിന്നുള്ള കേരളത്തെ വളരെ പ്രതികൂലമായാണ് ആസിയാൻ കരാർ ബാധിച്ചത്. കേരളത്തിന്റെ റബർ കർഷകരുടെ ജീവിതം ദുഃസ്സഹമാക്കിയതും കോടികളുടെ നഷ്ടം വരുത്തിയതും ആസിയാൻ കരാർ ആണ്. ദീർഘ വീക്ഷണമില്ലാത്ത ഇത്തരം കരാറുകൾക്കെതിരെ ഉയർത്തിയ ശബ്ദം ഇന്നും പ്രസക്തമാണെന്നതിന്റെ തെളിവ് കൂടിയാണ് ഹൈക്കോടതിയുടെ ഈ നടപടിയിലൂടെ വ്യക്തമാവുന്നത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.