Skip to main content

പ്രമുഖ ആർക്കിടെക്ട്‌ ആർ കെ രമേശിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു

പ്രമുഖ ആർക്കിടെക്ട്‌ ആർ കെ രമേശിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. ഇഎംഎസ്‌ അക്കാദമിയും നായനാർ അക്കാദമിയുമടക്കം നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത്‌ വാസ്തുവിദ്യാ രംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്കൂളുകളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളുമടക്കം അദ്ദേഹത്തിന്റെ കയ്യൊപ്പ്‌ പതിഞ്ഞ നിരവധി നിർമാണങ്ങൾ സംസ്ഥാനത്ത്‌ അങ്ങോളമിങ്ങോളമുണ്ട്‌. ചെലവ്‌ കുറഞ്ഞ നിർമാണ ഉപദേശങ്ങൾ നൽകുന്ന ചാരിറ്റബിൾ സൊസൈറ്റി മുഖേന പാവങ്ങൾക്ക്‌ കൈത്താങ്ങാകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളിലെ പല സ്ഥാപനങ്ങളും കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ ഭാവനയിൽ പടുത്തുയർത്തിയവയാണ്‌. കോഴിക്കോട്‌ ബീച്ച്‌, മാനാഞ്ചിറ, സരോവരം പാർക്ക്‌ തുടങ്ങി നാടിന്റെ മുഖമായി മാറിയ ഒട്ടേറെ പദ്ധതികളുടെ ശിൽപിയായിരുന്നു അദ്ദേഹം. ആർക്കിടെക്ട്‌ എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അദ്ദേഹത്തിന്റെ നിര്യാണം വാസ്തുവിദ്യാരംഗത്ത്‌ വലിയ നഷ്ടമാണ്‌ സൃഷ്ടിച്ചിക്കുന്നത്‌. ആർ കെ രമേശിന്റെ നിര്യാണത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.