Skip to main content

പ്രിയപ്പെട്ട സിദ്ദിഖിന് ആദരാഞ്ജലികൾ

ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും കടന്നുപോയ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ അതുല്യ കലാകാരൻ സൃഷ്ടിച്ചെടുത്തത്. ആ കഥാപാത്രങ്ങളെല്ലാം ഒരു തിരശ്ശീലയിലെന്ന പോലെ നമ്മുടെ മനസ്സിലെത്തുകയാണ്. മലയാള ഹാസ്യ ചിത്രങ്ങളുടെ പൊതുസ്വഭാവത്തെ തന്നെ പൊളിച്ചെഴുതി ജനഹൃദയങ്ങൾ ഏറ്റെടുത്ത സംവിധായകനായിരുന്നു സിദ്ദിഖ്. തമാശകളുടെ പരമ്പരകൾ കൊണ്ട് താരമൂല്യത്തെ മറികടന്ന് പുതിയൊരു സിനിമാ സംസ്കാരത്തിന് സിദ്ദിഖ് തുടക്കമിടുകയായിരുന്നു എന്നുതന്നെ പറയാം. ലാലുമായി ചേർന്ന് മലയാളത്തിന് സമ്മാനിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാർട്ടുകളിൽ ആദ്യ നിരയിൽ ഇടം പിടിച്ചവയാണ്. കൊച്ചിൻ കലാഭവനിൽ തുടങ്ങിയ കലാ ജീവിതം മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഒട്ടേറെ പ്രേക്ഷകശ്രദ്ധ നേടി. ജീവിതത്തിന് കട്ട് പറഞ്ഞ് സിദ്ദിഖ് യാത്രയാകുമ്പോൾ ചിരി ഓർമ്മകളിലൂടെ അദ്ദേഹം നമുക്കിടയിൽ തുടരും. പ്രിയപ്പെട്ട സിദ്ദിഖിന് ആദരാഞ്ജലികൾ. കലാകേരളത്തിന്റെ അഗാധ ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.