Skip to main content

യുഡിഎഫിൽ അഭിപ്രായ ഭിന്നതയും അതൃപ്തിയും രൂക്ഷമാകുന്നു കോൺഗ്രസിന്റെയും കെ സുധാകരന്റെയും നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രത്വക്ഷമായി പ്രകടിപ്പിച്ചു തുടങ്ങി

പൊതുവിഷയങ്ങളിലും മുന്നണിസംവിധാനത്തിന്റെ ഭാഗമായും യുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. നിരവധി വിഷയങ്ങളിൽ കോൺഗ്രസിന്റെയും കെ സുധാകരൻ്റെയും നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രത്യക്ഷമായി പ്രകടിപ്പിച്ചുതുടങ്ങി.

ഗവർണറെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയത്. ഇതിനെതിരെ യുഡിഎഫിൽ ഭിന്നാഭിപ്രായമുണ്ടായി. ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിലും കടുത്ത അതൃപ്തിയാണ് യുഡിഎഫിലെ ചില കക്ഷികൾക്കുണ്ടായത്. വിഴിഞ്ഞം സമരത്തെ വർഗീയച്ചുവയോടെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധസ്വരവുമായി രംഗത്തെത്തിയത്.

ഈ വിഷയങ്ങളിലെല്ലാം യുഡിഎഫിൽ പുകയുന്ന ഭിന്നതകളും പ്രതികരണങ്ങളും ഞങ്ങൾ കാണുന്നുണ്ട്. മുന്നണിപ്രവേശനത്തിന്റെ ഭാഗമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഏതെങ്കിലും പാർടി എടുക്കുന്ന നിലപാടിനെ മുന്നണി പ്രവേശനത്തിന്റെ ഭാഗമായി കാണേണ്ടതില്ല. ഞങ്ങൾക്ക് വ്യക്തമായ മുന്നണി സംവിധാനവും രാഷ്ട്രീയവുമുണ്ട്‌.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അവർ ആസൂത്രണംചെയ്ത ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള നീക്കമാണ് നടത്തുക. ആർഎസ്എസിൻ്റെ ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനാകുമെന്ന വിശ്വാസം അവർക്കുതന്നെയില്ല. ഓരോ സംസ്ഥാനത്തും ബിജെപിയിതര ശക്തികളുടെ ഐക്യമുണ്ടായാൽമാത്രമേ ബിജെപിയെ തറപറ്റിക്കാൻ കഴിയുകയുള്ളൂ.

ജനങ്ങൾ ഇടതുപക്ഷത്തെ വലിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് ഗൃഹസന്ദർശനവേളയിൽ വ്യക്തമാകുന്നുണ്ട്. തെറ്റുതിരുത്തി ഫലപ്രദമായ ഇടപെടലിലൂടെ മുന്നോട്ടുപോകാനുള്ള ഊർജമാണ് ജനങ്ങൾ നൽകുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.