Skip to main content

യുഡിഎഫിൽ അഭിപ്രായ ഭിന്നതയും അതൃപ്തിയും രൂക്ഷമാകുന്നു കോൺഗ്രസിന്റെയും കെ സുധാകരന്റെയും നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രത്വക്ഷമായി പ്രകടിപ്പിച്ചു തുടങ്ങി

പൊതുവിഷയങ്ങളിലും മുന്നണിസംവിധാനത്തിന്റെ ഭാഗമായും യുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. നിരവധി വിഷയങ്ങളിൽ കോൺഗ്രസിന്റെയും കെ സുധാകരൻ്റെയും നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രത്യക്ഷമായി പ്രകടിപ്പിച്ചുതുടങ്ങി.

ഗവർണറെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയത്. ഇതിനെതിരെ യുഡിഎഫിൽ ഭിന്നാഭിപ്രായമുണ്ടായി. ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിലും കടുത്ത അതൃപ്തിയാണ് യുഡിഎഫിലെ ചില കക്ഷികൾക്കുണ്ടായത്. വിഴിഞ്ഞം സമരത്തെ വർഗീയച്ചുവയോടെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധസ്വരവുമായി രംഗത്തെത്തിയത്.

ഈ വിഷയങ്ങളിലെല്ലാം യുഡിഎഫിൽ പുകയുന്ന ഭിന്നതകളും പ്രതികരണങ്ങളും ഞങ്ങൾ കാണുന്നുണ്ട്. മുന്നണിപ്രവേശനത്തിന്റെ ഭാഗമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഏതെങ്കിലും പാർടി എടുക്കുന്ന നിലപാടിനെ മുന്നണി പ്രവേശനത്തിന്റെ ഭാഗമായി കാണേണ്ടതില്ല. ഞങ്ങൾക്ക് വ്യക്തമായ മുന്നണി സംവിധാനവും രാഷ്ട്രീയവുമുണ്ട്‌.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അവർ ആസൂത്രണംചെയ്ത ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള നീക്കമാണ് നടത്തുക. ആർഎസ്എസിൻ്റെ ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനാകുമെന്ന വിശ്വാസം അവർക്കുതന്നെയില്ല. ഓരോ സംസ്ഥാനത്തും ബിജെപിയിതര ശക്തികളുടെ ഐക്യമുണ്ടായാൽമാത്രമേ ബിജെപിയെ തറപറ്റിക്കാൻ കഴിയുകയുള്ളൂ.

ജനങ്ങൾ ഇടതുപക്ഷത്തെ വലിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് ഗൃഹസന്ദർശനവേളയിൽ വ്യക്തമാകുന്നുണ്ട്. തെറ്റുതിരുത്തി ഫലപ്രദമായ ഇടപെടലിലൂടെ മുന്നോട്ടുപോകാനുള്ള ഊർജമാണ് ജനങ്ങൾ നൽകുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും