Skip to main content

ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്‌ഭവനിൽ എത്തുന്ന ബില്ലുകളുടെ കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമുണ്ടാക്കണമെന്നും ഗവർണർമാർക്ക്‌ വീറ്റോ പവർ ഇല്ലെന്നും വളരെ വ്യക്തമായി സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്‌. ഗവർണർ തടഞ്ഞുവച്ച തമിഴ്‌നാട്‌ സർക്കാരിന്റെ പത്ത്‌ ബില്ലുകളും നിയമമായതായി കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു.

തങ്ങളെ എതിർക്കുന്ന പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നതിനായി ബില്ലുകൾ തടയുന്ന ഗവർണർമാർക്കും ബിജെപിക്കും കനത്ത പ്രഹരമാണ്‌ ഈ വിധി. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ആദ്യം മുതൽ തന്നെ ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന ഇത്തരം നടപടികളെ നിയമപരമായും രാഷ്‌ട്രീയമായും ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമയുദ്ധം തന്നെയാണ്‌ നടന്നത്‌. രാജ്യതലസ്ഥാനത്ത്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടേയും പ്രതിപക്ഷ പാർട്ടികളുടേയും പിന്തുണയുണ്ടായിരുന്നു.

മുൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ദിനം പ്രതിയെന്നോണം എടുത്ത കേരള വിരുദ്ധ നിലപാടുകൾ ജനത്തിന്റെ മുന്നിലുണ്ട്‌. ഏതാനും മാധ്യമങ്ങൾ അടക്കം മുൻ ഗവർണറെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചവർക്കുമുള്ള മറുപടി കൂടിയാണ്‌ വിധി. സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള നിയമങ്ങളാണ്‌ നിയമസഭ പാസാക്കിയിട്ടുള്ളത്. ആ താൽപര്യ സംരക്ഷണത്തിനാണ്‌ എൽഡിഎഫ്‌ സർക്കാർ കോടതികളിൽ പോയത്‌. അത്‌ നൂറു ശതമാനം ശരിയെന്ന് തെളിയിക്കുകയാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ പ്രവർത്തിക്കുന്ന ഗവർണർമാർക്കെല്ലാം എതിരായ വിധിയാണിത്‌. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് തടഞ്ഞ ഗവർണർമാക്കും സംസ്ഥാനങ്ങൾക്കും ഈ വിധി ഇനി ഒരു മാതൃകയാകും. സംസ്ഥാന ഗവൺമെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ വിധി കൂടുതൽ സഹായകമാകും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.