Skip to main content

ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ കാലപരിധിയില്ലാതെ രാഷ്‌ട്രീയ താൽപര്യത്തോടെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്ന സ്വേഛാധിപത്യ നടപടികൾക്കുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്‌ഭവനിൽ എത്തുന്ന ബില്ലുകളുടെ കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമുണ്ടാക്കണമെന്നും ഗവർണർമാർക്ക്‌ വീറ്റോ പവർ ഇല്ലെന്നും വളരെ വ്യക്തമായി സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്‌. ഗവർണർ തടഞ്ഞുവച്ച തമിഴ്‌നാട്‌ സർക്കാരിന്റെ പത്ത്‌ ബില്ലുകളും നിയമമായതായി കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു.

തങ്ങളെ എതിർക്കുന്ന പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്നതിനായി ബില്ലുകൾ തടയുന്ന ഗവർണർമാർക്കും ബിജെപിക്കും കനത്ത പ്രഹരമാണ്‌ ഈ വിധി. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ ആദ്യം മുതൽ തന്നെ ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന ഇത്തരം നടപടികളെ നിയമപരമായും രാഷ്‌ട്രീയമായും ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമയുദ്ധം തന്നെയാണ്‌ നടന്നത്‌. രാജ്യതലസ്ഥാനത്ത്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടേയും പ്രതിപക്ഷ പാർട്ടികളുടേയും പിന്തുണയുണ്ടായിരുന്നു.

മുൻ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ദിനം പ്രതിയെന്നോണം എടുത്ത കേരള വിരുദ്ധ നിലപാടുകൾ ജനത്തിന്റെ മുന്നിലുണ്ട്‌. ഏതാനും മാധ്യമങ്ങൾ അടക്കം മുൻ ഗവർണറെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചവർക്കുമുള്ള മറുപടി കൂടിയാണ്‌ വിധി. സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള നിയമങ്ങളാണ്‌ നിയമസഭ പാസാക്കിയിട്ടുള്ളത്. ആ താൽപര്യ സംരക്ഷണത്തിനാണ്‌ എൽഡിഎഫ്‌ സർക്കാർ കോടതികളിൽ പോയത്‌. അത്‌ നൂറു ശതമാനം ശരിയെന്ന് തെളിയിക്കുകയാണ്‌ സുപ്രീംകോടതി ഉത്തരവ്‌.

ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ പ്രവർത്തിക്കുന്ന ഗവർണർമാർക്കെല്ലാം എതിരായ വിധിയാണിത്‌. സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് തടഞ്ഞ ഗവർണർമാക്കും സംസ്ഥാനങ്ങൾക്കും ഈ വിധി ഇനി ഒരു മാതൃകയാകും. സംസ്ഥാന ഗവൺമെന്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ വിധി കൂടുതൽ സഹായകമാകും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നത്

സ. പിണറായി വിജയൻ

ദേശീയ ദിനപത്രമായ ടെലഗ്രാഫിന്റെ മുൻ എഡിറ്ററും മലയാളിയുമായ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടൽ ഉളവാക്കുന്നതാണ്. വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണം പറഞ്ഞാണ് പാസ്പോർട്ട് പുതുക്കാനുളള അപേക്ഷ നിരസിച്ചത്.

ഗവർണർ ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണ് എന്ന സത്യം ഇനിയെങ്കിലും യുഡിഎഫ് സമ്മതിക്കുമോ?

സ. എം വി ജയരാജൻ

കാർഷിക സർവകലാശാല വിസിയായി സർക്കാർ നൽകിയ പാനൽ തിരസ്‌കരിച്ചുകൊണ്ട് ഏകപക്ഷീയമായി സംഘിപുത്രിയെ ആണ് ഗവർണർ നിയമിച്ചത്. ഈ നിയമനത്തെക്കുറിച്ച് മാതൃഭൂമിയുടെ തലക്കെട്ട്, ''സർക്കാർ പാനൽ ഗവർണർ വെട്ടി; അടി തുടങ്ങി'' എന്നായിരുന്നു. മനോരമയാവട്ടെ, ''സർക്കാർ പാനൽ തള്ളി; വിസിയെ നേരിട്ട് നിയമിച്ചു ഗവർണർ''.

മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം

സ. പിണറായി വിജയൻ

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്.

ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക

സ. എം വി ജയരാജൻ

1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം.