Skip to main content

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം. ചണ്ഡിഗഡിലെ വൈദ്യുതിമേഖല അപ്പാടെ കുത്തക കമ്പനിയായ ആർപി– സഞ്‌ജയ്‌ ഗോയങ്ക (ആർപിഎസ്‌ജി) ഗ്രൂപ്പിന്‌ കൈമാറാനാണ്‌ നീക്കം. ഈ നടപടികൾ ഉടൻ പിൻവലിച്ച് സമരം ചെയ്യുന്ന ജീവനക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച നടത്തണം.

ആർപിഎസ്‌ജിയുടെ ഉപകമ്പനി എമിനന്റ്‌ ഇലക്‌ട്രിസിറ്റി ഡിസ്‌ട്രിബ്യൂഷൻ ലിമിറ്റഡുമായി (ഇഇഡിഎൽ) വൈദ്യുതിമേഖല ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ചണ്ഡിഗഡ്‌ ഭരണകേന്ദ്രം ഒപ്പുവച്ചിരുന്നു. 871 കോടി രൂപ നിക്ഷേപത്തുക ഇഇഡിഎൽ കഴിഞ്ഞ ദിവസം കൈമാറി. ഫെബ്രുവരി ആദ്യ വാരത്തോടെ വൈദ്യുതി വകുപ്പിന്‌ കീഴിലുള്ള ഓഫീസുകളും മറ്റും ഇഇഡിഎല്ലിന്‌ കൈമാറാനാണ്‌ നീക്കം. ഏതാനും വർഷമായി ശരാശരി 250 കോടി രൂപയാണ്‌ വാർഷിക ലാഭം. ലാഭത്തിലുള്ള സ്ഥാപനത്തെ വെറും 175 കോടി രൂപ അടിസ്ഥാനവിലയിട്ടാണ്‌ ലേലത്തിൽ വച്ചത്.

ചണ്ഡിഗഡിലെ ഇലക്‌ട്രിസിറ്റി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പ്രായമായവരും സ്ത്രീകളും കുട്ടികളും സ്വകാര്യവൽക്കരണത്തിനെതിരെ കഴിഞ്ഞ 50 ദിവസമായി സമരം ചെയ്യുകയാണ്. എന്നാൽ സമരത്തെ അടിച്ചമർത്താൻ ജീവനക്കാർക്കെതിരെ എസ്‌മ പ്രയോ​ഗിക്കുകയായിരുന്നു. യുപിയിലും രാജസ്ഥാനിലും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിന് സമാനമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിൻ്റെ ഊർജ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.