Skip to main content

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം

കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലെ വൈദ്യുതിവകുപ്പ്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണം. ചണ്ഡിഗഡിലെ വൈദ്യുതിമേഖല അപ്പാടെ കുത്തക കമ്പനിയായ ആർപി– സഞ്‌ജയ്‌ ഗോയങ്ക (ആർപിഎസ്‌ജി) ഗ്രൂപ്പിന്‌ കൈമാറാനാണ്‌ നീക്കം. ഈ നടപടികൾ ഉടൻ പിൻവലിച്ച് സമരം ചെയ്യുന്ന ജീവനക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച നടത്തണം.

ആർപിഎസ്‌ജിയുടെ ഉപകമ്പനി എമിനന്റ്‌ ഇലക്‌ട്രിസിറ്റി ഡിസ്‌ട്രിബ്യൂഷൻ ലിമിറ്റഡുമായി (ഇഇഡിഎൽ) വൈദ്യുതിമേഖല ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ചണ്ഡിഗഡ്‌ ഭരണകേന്ദ്രം ഒപ്പുവച്ചിരുന്നു. 871 കോടി രൂപ നിക്ഷേപത്തുക ഇഇഡിഎൽ കഴിഞ്ഞ ദിവസം കൈമാറി. ഫെബ്രുവരി ആദ്യ വാരത്തോടെ വൈദ്യുതി വകുപ്പിന്‌ കീഴിലുള്ള ഓഫീസുകളും മറ്റും ഇഇഡിഎല്ലിന്‌ കൈമാറാനാണ്‌ നീക്കം. ഏതാനും വർഷമായി ശരാശരി 250 കോടി രൂപയാണ്‌ വാർഷിക ലാഭം. ലാഭത്തിലുള്ള സ്ഥാപനത്തെ വെറും 175 കോടി രൂപ അടിസ്ഥാനവിലയിട്ടാണ്‌ ലേലത്തിൽ വച്ചത്.

ചണ്ഡിഗഡിലെ ഇലക്‌ട്രിസിറ്റി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പ്രായമായവരും സ്ത്രീകളും കുട്ടികളും സ്വകാര്യവൽക്കരണത്തിനെതിരെ കഴിഞ്ഞ 50 ദിവസമായി സമരം ചെയ്യുകയാണ്. എന്നാൽ സമരത്തെ അടിച്ചമർത്താൻ ജീവനക്കാർക്കെതിരെ എസ്‌മ പ്രയോ​ഗിക്കുകയായിരുന്നു. യുപിയിലും രാജസ്ഥാനിലും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിന് സമാനമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിൻ്റെ ഊർജ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കും.

സിപിഐ എം പോളിറ്റ് ബ്യൂറോ

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.