Skip to main content

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്‌ സുരക്ഷ ഉറപ്പുവരുത്തുക

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന്‌ സുരക്ഷ ഉറപ്പുവരുത്തുക. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ്‌ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്. ഇക്കാര്യത്തിൽ ബംഗ്ലാദേശിലെ താൽക്കാലിക സർക്കാർ എത്രയും പെട്ടന്ന്‌ നടപടികളെടുക്കണം.

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ്‌ ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്‌. അവരുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി സംഭവവികാസങ്ങൾ അവിടെ നടക്കുന്നുണ്ട്‌. ഒരു വിഭാഗം വർഗീയ വിഭജനത്തിന്‌ വേണ്ടി ശ്രമിക്കുമ്പോഴും ബംഗ്ലാദേശിലെ ഭരണാധികാരികൾ ഇതുവരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. രാജ്യത്തെ സമാധനാത്തിനും ഐക്യത്തിനും വേണ്ടി ബംഗ്ലാദേശ്‌ താൽക്കാലിക സർക്കാർ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

ബംഗ്ലാദേശ്‌ വിഷയത്തിൽ ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ വാദികൾ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്‌. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും ആക്രമിക്കുന്ന വർഗീയവാദികളുടെ ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ല. വർഗീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രീയം ബംഗ്ലാദേശിനായാലും ഇന്ത്യക്കായാലും ദോഷകരമാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.