Skip to main content

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം

ജമ്മുകശ്‌മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണം. മണ്ഡല പുനർനിർണയം പൂർത്തിയായി അന്തിമ വോട്ടർപ്പട്ടികയും പുറത്തുവന്നു. 2018ൽ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടതാണ്‌. എന്നാൽ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുന്നതിനുപകരം ലോക്‌സഭയിൽ കശ്‌മീർ പുനഃസംഘടനാ നിയമം ഭേദഗതിചെയ്‌ത്‌ രണ്ട്‌ ബില്ലുകൾ കേന്ദ്രം കൊണ്ടുവന്നു. പുനഃസംഘടനാ നിയമം ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണിത്‌. കേസിൽ വിധിവരുന്നത് വരെ കാക്കാതെ തിരക്കിട്ട്‌ ഭേദഗതികൾ കൊണ്ടുവരുന്നത്‌ ജനാധിപത്യ, ജുഡീഷ്യൽ നടപടികളുടെ ലംഘനമാണ്‌. നിയമസഭയിലേക്ക്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ലെഫ്‌. ഗവർണർക്ക്‌ അധികാരം നൽകുന്ന ഭേദഗതി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്‌. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക്‌ മാത്രമാണ്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാനാകൂ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രിയോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

സ. എം എ ബേബി

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.