Skip to main content

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാൻ കമീഷനുള്ള അധികാരം സുപ്രീംകോടതി വിധി തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തുന്ന രീതിയിലുള്ള സുപ്രധാനമാണ്

സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

______________________________________

തെരഞ്ഞെടുപ്പ്‌ കമീഷണർമാരെ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്‌, സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എന്നിവർ അംഗങ്ങളായ സമിതിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി നിയമിക്കണമെന്ന സുപ്രീം കോടതി വിധി സുപ്രധാനമാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷനുള്ള അധികാരം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള വിധിയാണ്‌ പുറപ്പെടുവിച്ചിട്ടുള്ളത്‌. തെരഞ്ഞടുപ്പ്‌ കമീഷൻ ഭരണനിർവഹണവിഭാഗത്തിന്റെ സ്വാധീനത്തിൽ നിന്നും പൂർണമായും മുക്തരാകണമെന്നും വിധിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്‌.

പാർലമെന്റ്‌ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടർ,ലോക്‌പാൽ തുടങ്ങിയവരെ നിയമിക്കുന്നത്‌ പോലെ തെരഞ്ഞെടുപ്പ്‌ കമീഷനെയും നിയമിക്കണമെന്ന നിലപാട്‌ സിപിഐ എം കാലങ്ങളായി മുന്നോട്ടുവെച്ചിട്ടുള്ളതാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപി മനസ്സുള്ള കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനൊപ്പംനിന്ന് മുസ്ലിംലീഗും അതേ മാനസികാവസ്ഥയിൽ എത്തിയിരിക്കുന്നു

സ. പി രാജീവ് 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്ത പ്രധാന വിഭാഗത്തിന് ഒരു കാരണമുണ്ടായിരുന്നു. പ്രചാരവേലയിലൂടെ ബോധപൂർവം നിർമിച്ചതാണെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം നൽകുന്നതിനും കോൺഗ്രസിനേ കഴിയൂ എന്ന വിശ്വാസമായിരുന്നു ആ കാരണം.

കേരളം നേരിടുന്നത് ബിജെപിയുടെ പകയും കോൺഗ്രസിന്റെ ചതിയും

സ. പിണറായി വിജയൻ

കേന്ദ്ര അവഗണനയ്ക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. കേരളത്തിനെതിരെ ബിജെപി പ്രചരിപ്പിക്കുന്ന നുണകൾ ഏറ്റെടുക്കലാണ് യുഡിഎഫിന്റെ പണി.

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ നരേന്ദ്ര മോദിയുടേത്

സ. പ്രകാശ് കാരാട്ട്

ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളത്. ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ്. 8252 കോടി രൂപയാണ് വിവിധ കമ്പനികളിൽനിന്ന് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി വാങ്ങിയത്.