Skip to main content

സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനം‌ സമുചിതമായി ആചരിക്കാൻ അഭ്യർത്ഥിക്കുന്നു.

സമുന്നതനായ കമ്യൂണിസ്റ്റ്‌ നേതാവ്‌ സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനം‌ സെപ്റ്റംബർ 23 വെള്ളിയാഴ്‌ച സമുചിതമായി ആചരിക്കാൻ അഭ്യർത്ഥിക്കുന്നു. സഖാവ് അഴീക്കോടൻ രാഘവൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ അരനൂറ്റാണ്ട്‌ പൂർത്തിയാകുകയാണ്. 1972 സെപ്റ്റംബർ 23നാണ് കോൺഗ്രസ്‌ പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ സംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്.

കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും നയിക്കുന്നതിലും സ. അഴീക്കോടൻ സുപ്രധാന പങ്ക്‌ വഹിച്ചു. കർഷകരും തൊഴിലാളികളും സാധാരണക്കാരുമെല്ലാം അഭിമാനത്തോടെ ജീവിക്കുന്ന നാളുകൾക്കായി‌ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ആ പാതയിൽ‌ നിരവധി പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും 50 വർഷം കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കരുത്തോടെ മുന്നോട്ടുകുതിച്ചു. സിപിഐ എമ്മും ഇടതുപക്ഷവും കൂടുതൽ കരുത്താർജിച്ചു.

എല്ലാവരെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ്‌ ഭരണം സംസ്ഥാനത്തിന്റെ വികസനരംഗത്ത്‌ സമാനതകളില്ലാത്ത ചരിത്രം രചിക്കുകയാണ്‌. എൽഡിഎഫ് സർക്കാരിനെയും ഇടതുപക്ഷത്തെയും ഇകഴ്‌ത്തിക്കാട്ടാൻ പ്രതിപക്ഷവും ബിജെപിയും കൈകോർത്തിരിക്കുന്നു. സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാത്തവിധം ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ ഇക്കൂട്ടർ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണ്.

ഇത്തരം വെല്ലുവിളികളെയെല്ലാം ചെറുത്ത്‌ മുന്നോട്ടുപോകാൻ സഖാവ് അഴീക്കോടന്റെ സ്‌മരണ നമുക്ക് കരുത്തേകും. പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചും സ. അഴീക്കോടൻ ദിനാചരണം സമുചിതമായി ആചരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്രസർക്കാർ അഹങ്കാരം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയും ലേബർ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് മഹാമാരിക്കാലത്ത് പ്രതിഷേധിച്ച എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത്, പാർലമെന്റിൽ പാസാക്കിയ നാല്‌ ലേബർ കോഡുകൾ ഇ‍ൗ മാസം 21ന് പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.

വർഗീയ ധ്രുവീകരണം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തും, അതാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും

സ. പുത്തലത്ത് ദിനേശൻ

ഓരോ കാലത്തും സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുകയെന്നതാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച സമീപനം. അത്തരം ഇടപെടലാണ് ജന്മിത്ത കേരളത്തിൽനിന്ന് അതിദാരിദ്ര്യം പരിഹരിക്കുന്ന വളർച്ചയിലേക്ക് കേരളത്തെ നയിച്ചത്.

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ പ്രതിരോധം തീർക്കാനാണ് നമ്മുടെ ശ്രമം

സ, വി ശിവൻകുട്ടി

രാജ്യത്തെ തൊഴിൽനിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്രസർക്കാർ 29 തൊഴിൽനിയമങ്ങളെ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളായി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി) വിഭാവനം ചെയ്തിരിക്കുകയാണ്.

കേരളത്തെ അതിദാരിദ്രവിമുക്തമാക്കിയ എൽഡിഎഫ് ന്റെ വാഗ്ദാനമാണ് കേവല ദാരിദ്രനിർമ്മാർജ്ജനം; ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്യും

സ. ടി എം തോമസ് ഐസക്

ഇപ്പോൾ അതിദാരിദ്ര്യമാണല്ലോ താരം. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോക മുതലാളിത്ത ജിഹ്വയായ ഇക്കണോമിസ്റ്റ് വാരിക പോലും കേരളം അതിദാരിദ്രത്തിൽ നിന്ന് വിമുക്തി നേടിയതിനെ പ്രകീർത്തിച്ചു.