Skip to main content

കേന്ദ്രസർക്കാർ തസ്തികകളിലെ 10 ലക്ഷത്തിലധികം ഒഴിവുകൾ നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തുകയും വേണം

രാജ്യത്ത് 20 മുതൽ 24 വയസ്സുവരെയുള്ളവരിൽ 42 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇതോടൊപ്പം ജനസംഖ്യയുടെ 61.2 ശതമാനം വരുന്ന ഏകദേശം 90 കോടിയോളം വരുന്ന നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവർ ജോലി അന്വേഷിക്കുന്നത് തന്നെ നിർത്തി എന്നാണ് 2020 ലെ കണക്കുകൾ പറയുന്നത്. തൊഴിൽ പങ്കാളിത്ത നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 38.8 ശതമാനമാണ്. സ്ത്രീകളാണ് ഇതിനാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 0.33 ശതമാനം അപേക്ഷകർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ജോലി നൽകിയതെന്ന് മോദി സർക്കാരിന് തന്നെ പാർലമെന്റിൽ സമ്മതിക്കേണ്ടി വന്നു. പത്തുലക്ഷത്തിലധികം ഒഴിവുകൾ നിലനിൽക്കുമ്പോഴാണിത്. സർക്കാർ ജോലിയിലെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തുകയും വേണം.

സിപിഐ എം

 

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.