Skip to main content

കേന്ദ്രസർക്കാർ തസ്തികകളിലെ 10 ലക്ഷത്തിലധികം ഒഴിവുകൾ നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തുകയും വേണം

രാജ്യത്ത് 20 മുതൽ 24 വയസ്സുവരെയുള്ളവരിൽ 42 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇതോടൊപ്പം ജനസംഖ്യയുടെ 61.2 ശതമാനം വരുന്ന ഏകദേശം 90 കോടിയോളം വരുന്ന നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവർ ജോലി അന്വേഷിക്കുന്നത് തന്നെ നിർത്തി എന്നാണ് 2020 ലെ കണക്കുകൾ പറയുന്നത്. തൊഴിൽ പങ്കാളിത്ത നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 38.8 ശതമാനമാണ്. സ്ത്രീകളാണ് ഇതിനാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 0.33 ശതമാനം അപേക്ഷകർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ജോലി നൽകിയതെന്ന് മോദി സർക്കാരിന് തന്നെ പാർലമെന്റിൽ സമ്മതിക്കേണ്ടി വന്നു. പത്തുലക്ഷത്തിലധികം ഒഴിവുകൾ നിലനിൽക്കുമ്പോഴാണിത്. സർക്കാർ ജോലിയിലെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുകയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തുകയും വേണം.

സിപിഐ എം

 

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്രസർക്കാർ അഹങ്കാരം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയും ലേബർ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് മഹാമാരിക്കാലത്ത് പ്രതിഷേധിച്ച എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത്, പാർലമെന്റിൽ പാസാക്കിയ നാല്‌ ലേബർ കോഡുകൾ ഇ‍ൗ മാസം 21ന് പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.

വർഗീയ ധ്രുവീകരണം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തും, അതാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും

സ. പുത്തലത്ത് ദിനേശൻ

ഓരോ കാലത്തും സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുകയെന്നതാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച സമീപനം. അത്തരം ഇടപെടലാണ് ജന്മിത്ത കേരളത്തിൽനിന്ന് അതിദാരിദ്ര്യം പരിഹരിക്കുന്ന വളർച്ചയിലേക്ക് കേരളത്തെ നയിച്ചത്.

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ പ്രതിരോധം തീർക്കാനാണ് നമ്മുടെ ശ്രമം

സ, വി ശിവൻകുട്ടി

രാജ്യത്തെ തൊഴിൽനിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്രസർക്കാർ 29 തൊഴിൽനിയമങ്ങളെ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളായി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി) വിഭാവനം ചെയ്തിരിക്കുകയാണ്.

കേരളത്തെ അതിദാരിദ്രവിമുക്തമാക്കിയ എൽഡിഎഫ് ന്റെ വാഗ്ദാനമാണ് കേവല ദാരിദ്രനിർമ്മാർജ്ജനം; ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്യും

സ. ടി എം തോമസ് ഐസക്

ഇപ്പോൾ അതിദാരിദ്ര്യമാണല്ലോ താരം. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോക മുതലാളിത്ത ജിഹ്വയായ ഇക്കണോമിസ്റ്റ് വാരിക പോലും കേരളം അതിദാരിദ്രത്തിൽ നിന്ന് വിമുക്തി നേടിയതിനെ പ്രകീർത്തിച്ചു.