Skip to main content

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും കൊള്ളയടിക്കാതെ ജിഎസ്ടി വർദ്ധനവും ഇന്ധന വില വർദ്ധനവും മോദി സർക്കാർ പിൻവലിക്കണം

ആർഎസ്‌എസ്സിന്റെ ഫാസിസ്റ്റ്-ഹിന്ദുത്വ അജണ്ടകളുടെ ആക്രമണോത്സുകമായ മുന്നേറ്റത്തോടൊപ്പം നവലിബറൽ പരിഷ്കാരങ്ങളുടെ പിന്തുടർച്ചയും, ചങ്ങാത്ത മുതലാളിത്തം ശക്തി പ്രാപിക്കുന്നതും, വർഗീയ-കോർപറേറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ട് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

വർധിക്കുന്ന പണപ്പെരുപ്പം
റെക്കോർഡ് ഉയരത്തിൽ നിൽക്കുന്ന മൊത്തവില സൂചികയും ഉപഭോക്തൃ വിലസൂചികയും അതോടൊപ്പമുള്ള അഭൂതപൂർവമായ വിലക്കയറ്റവും ജനങ്ങളുടെ ഉപജീവനം തകർക്കുകയും അവരുടെ വാങ്ങൽ ശേഷിയിലും സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡിലും ഗണ്യമായ കുറവ് വരുത്തിയിരിക്കുകയുമാണ്. ആഭ്യന്തര ഡിമാൻഡ് കുറയുന്നത് ഉൽപ്പാദന പ്രവർത്തനങ്ങളെ തളർത്തുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മന്ദഗതിയിലാക്കുന്നതിനും തൊഴിൽ നഷ്ടത്തിനും കാരണമാകുകയും ചെയ്യുന്നു. ആവശ്യസാധനങ്ങളോടൊപ്പം ഭക്ഷ്യവിലയിലും ഇന്ധനവിലയിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇതുകൂടാതെ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ജിഎസ്ടി വർധനവും കൂടിയാകുമ്പോൾ ദൈനംദിന ഉപയോഗത്തിനുള്ള എല്ലാ ആവശ്യസാധനങ്ങളുടെയും വിലകൂടും. 

ജിഎസ്ടി വർദ്ധനയും, പെട്രോളിയം ഉൽപന്നങ്ങളുടെമേലുള്ള സെസും അധികചാർജുകളും പിൻവലിക്കണം. വരുമാനം വർധിപ്പിക്കാനായി ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നതിനു പകരം അതിസമ്പന്നർക്കുമേൽ നികുതി ചുമത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

സിപിഐ എം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്രസർക്കാർ അഹങ്കാരം വെടിഞ്ഞ് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയും ലേബർ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് മഹാമാരിക്കാലത്ത് പ്രതിഷേധിച്ച എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്ത്, പാർലമെന്റിൽ പാസാക്കിയ നാല്‌ ലേബർ കോഡുകൾ ഇ‍ൗ മാസം 21ന് പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.

വർഗീയ ധ്രുവീകരണം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തും, അതാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും

സ. പുത്തലത്ത് ദിനേശൻ

ഓരോ കാലത്തും സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുകയെന്നതാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ച സമീപനം. അത്തരം ഇടപെടലാണ് ജന്മിത്ത കേരളത്തിൽനിന്ന് അതിദാരിദ്ര്യം പരിഹരിക്കുന്ന വളർച്ചയിലേക്ക് കേരളത്തെ നയിച്ചത്.

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ പ്രതിരോധം തീർക്കാനാണ് നമ്മുടെ ശ്രമം

സ, വി ശിവൻകുട്ടി

രാജ്യത്തെ തൊഴിൽനിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്രസർക്കാർ 29 തൊഴിൽനിയമങ്ങളെ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളായി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി) വിഭാവനം ചെയ്തിരിക്കുകയാണ്.

കേരളത്തെ അതിദാരിദ്രവിമുക്തമാക്കിയ എൽഡിഎഫ് ന്റെ വാഗ്ദാനമാണ് കേവല ദാരിദ്രനിർമ്മാർജ്ജനം; ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്യും

സ. ടി എം തോമസ് ഐസക്

ഇപ്പോൾ അതിദാരിദ്ര്യമാണല്ലോ താരം. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോക മുതലാളിത്ത ജിഹ്വയായ ഇക്കണോമിസ്റ്റ് വാരിക പോലും കേരളം അതിദാരിദ്രത്തിൽ നിന്ന് വിമുക്തി നേടിയതിനെ പ്രകീർത്തിച്ചു.