Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

28.06.2022

തികഞ്ഞ രാഷ്ട്രീയ ഉൾക്കാഴ്ച്ചയോടെ പാർടി ഏൽപ്പിച്ച ചുമതലകളെല്ലാം ഫലപ്രദമായി നിർവ്വഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു ടി ശിവദാസ മേനോൻ. അധ്യാപക പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുറപ്പിച്ച സഖാവ് മികച്ച പാർടി അധ്യാപകൻ കൂടിയായിരുന്നു. പാർടിയിൽ പ്രത്യക്ഷപ്പെട്ട ഇടത് - വലത് പ്രവണതകൾക്കെതിരെ മാർക്സിസ്റ്റ് - ലെനിനിസ്റ്റ് നിലപാട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പോരാടി. പാർടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ദീർഘകാലം സഖാവ് പ്രവർത്തിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ സംബന്ധിച്ച് അഗാധമായ ധാരണ സഖാവ് വെച്ചുപുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെടാനുമായി. കേരള മന്ത്രിസഭയിൽ രണ്ട് തവണ സഖാവ് അംഗമായിരുന്നു. പാർടി കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും, ജനകീയ താൽപര്യങ്ങൾ മുറുകെ പിടിക്കുന്നതിനും ഇക്കാലയളവിൽ സഖാവിന് കഴിയുകയും ചെയ്തു. തികഞ്ഞ ഉൾക്കാഴ്ച്ചയോടെ ഏത് ഗഹനമായ വിഷയവും ജനങ്ങൾക്ക് മനസ്സിലാകുന്നവിധം അവതരിപ്പിക്കുന്നതിൽ സവിശേഷമായ കഴിവ് തന്നെ സഖാവ് പുലർത്തിയിരുന്നു. ഗഹനവും, അതേസമയം സരസവുമായ സഖാവിന്റെ പൊതുയോഗ പ്രസംഗങ്ങൾ ഒരുകാലത്ത് പൊതുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസ കളരി കൂടിയായിരുന്നു. പാർടിക്കായി ജീവിതം സമർപ്പിച്ച ശിവദാസ മേനോന്റെ മരണത്തിലൂടെ ഒരുകാലഘട്ടത്തിന്റെ ശബ്ദമാണ് നിലച്ചത്. പാർടി പതാകകൾ താഴ്ത്തിക്കെട്ടണമെന്നും, ലോക്കൽ അടിസ്ഥാനത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കണമെന്നും പാർടി ഘടകങ്ങളോട് നിർദ്ദേശിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.