Skip to main content

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തരംതാഴ്‌ത്തണമെന്നും എണ്ണ വാങ്ങുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ്‌ ട്രംപ്‌. ഇത്തരം സമ്മർദ്ദങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുകയും ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യണം.

അമേരിക്കൻ കോർപറേറ്റുകളുടെ ചൂഷണത്തിനായി ഇന്ത്യ കാർഷിക, ക്ഷീര, ഔഷധനിർമാണം തുടങ്ങി മേഖലകൾ തുറന്നുകൊടുത്തില്ലെങ്കിൽ കനത്ത തീരുവ ചുമത്തുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണ്‌. അമേരിക്കൻ സർക്കാരിനെ പ്രീതിപ്പെടുത്താൻ ഇന്ത്യ ഇതിനകം അവരുമായി പ്രതിരോധ, എണ്ണ കരാറുകൾ ഒപ്പിട്ടു; നൂറുകണക്കിന്‌ കോടി ഡോളറിന്റെ ആയുധങ്ങളും എണ്ണയും വാങ്ങുകയാണ്‌. അമേരിക്ക കൂടുതൽ സൗജന്യങ്ങൾ ഇന്ത്യയോട്‌ ആവശ്യപ്പെടുന്നു.

അമേരിക്കയുടെ സമ്മർദ്ദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. ഇന്ത്യൻ കൃഷിയെയും വ്യവസായത്തെയും തകർക്കുംവിധം രാജ്യത്തെ വിപണിയും സമ്പദ്‌ഘടനയും അമേരിക്കൻ ചൂഷണത്തിന്‌ തുറന്നുകൊടുക്കരുത്‌. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും അമേരിക്കൻ ഭീഷണി തള്ളാനും ബിജെപി സർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.