Skip to main content

ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

ഹർകിഷൻ സിങ്ങ്‌ സുർജിത്‌ ഭവനിൽ ജി20ക്ക്‌ ബദലായി സംഘടിപ്പിച്ച സെമിനാർ - ശിൽപ്പശാല തടയാൻ പൊലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടായ അനാവശ്യനടപടികൾ ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണ്‌.

സിപിഐ എം ഉടമസ്ഥതയിലുള്ള സുർജിത്‌ ഭവനിൽ പാർടി പഠന ക്ലാസുകളും സെമിനാറുകളും മറ്റ്‌ പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്‌. ജി20 ഉച്ചക്കോടിക്ക്‌ മുന്നോടിയായി ‘വീ20’ എന്ന പേരിൽ വിവിധ പൗരസംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്‌തവിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി ഇപ്പോൾ നടക്കുന്നുണ്ട്‌.

അനുമതി വാങ്ങിയിട്ടില്ലെന്ന പേരിൽ ആ പരിപാടി തടയാൻ പൊലീസ്‌ രംഗത്തെത്തി. സ്വകാര്യ കെട്ടിടങ്ങളിൽ സംഘടിപ്പിക്കാറുള്ള ഇത്തരം പരിപാടികൾക്കോ സെമിനാറുകൾക്കോ അനുമതി വാങ്ങുന്ന കീഴ്‌വഴക്കം ഇതുവരെ ഉണ്ടായിട്ടില്ല.

ഡൽഹി പൊലീസിന്റെ തികച്ചും ഏകപക്ഷീയമായ ഈ നടപടിയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തമായി പ്രതിഷേധിക്കുന്നു. ഡൽഹി പൊലീസിലൂടെ അനാവശ്യ ഇടപെടലുകൾ നടത്തുന്നത്‌ മോദി സർക്കാർ അവസാനിപ്പിക്കണം. രാജ്യതലസ്ഥാനത്ത്‌ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനുള്ള പൗരൻമാരുടെ ജനാധിപത്യ അവകാശത്തിൽ കടന്നുകയറ്റം നടത്തരുത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണ്. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന്‌ എതിരായി തെരഞ്ഞെടുപ്പിൽ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്.

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ മുഖ്യാതിഥിയായി.

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. എന്നിട്ടിപ്പോൾ അവർ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്‌ചയാണിത്.

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.