Skip to main content

മന്ത്രിസഭയുടെ മധുവിധുകാലത്ത് തന്നെ മന്ത്രി സണ്ണിജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചിരിക്കുന്നു

മന്ത്രിസഭയുടെ മധുവിധുകാലത്ത് തന്നെ മന്ത്രി സണ്ണിജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചിരിക്കുന്നു. ബന്ധുനിയമനത്തെച്ചൊല്ലി കോൺഗ്രസ്സിലും യുഡിഎഫിലും ഉടലെടുത്ത തർക്കത്തിനൊടുവിലാണ് സ്ഥാനഭ്രംശം. സഹോദരീഭർത്താവ് 'നല്ലൊരു പൊതുപ്രവർത്തകനാണ്' എന്ന സണ്ണിജോസഫിന്റെ വിലയിരുത്തലൊന്നും ഏറ്റില്ലെന്ന് ചുരുക്കം. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് തെറിച്ചെങ്കിലും അളിയൻ കൊടുത്ത ഇരിട്ടി എം ജി കോളേജ് ഭരണസമിതിയുടെ സെക്രട്ടറി പദവിയിൽ നിന്ന് ബെന്നി തോമസ് രാജിവെക്കുമോ? ബിരുദാനന്തര ബിരുദ കോഴ്‌സ് അടക്കം കൈകാര്യംചെയ്യുന്ന ഒരു സ്ഥാപനത്തിൽ കേവലം എസ്എസ്എൽസി യോഗ്യത മാത്രമുള്ള ഒരാൾ ഉയർന്ന പദവി കൈകാര്യം ചെയ്യുന്നത് ധാർമ്മികമാണോ? മകൾക്ക് ചട്ടവിരുദ്ധമായി കാരശ്ശേരി സർവ്വീസ് സഹകരണബേങ്കിൽ തരപ്പെടുത്തിക്കൊടുത്ത ജോലി കൂടി മന്ത്രി രാജിവെപ്പിക്കുമോ?

ചുരുങ്ങിയ കാലത്തിനുള്ളിൽ പത്തോളം അടുത്ത ബന്ധുക്കളെയാണ് മന്ത്രി സണ്ണിജോസഫ് വിവിധ സ്ഥാപനങ്ങളിൽ രാഷ്ട്രീയ സ്വാധീനത്താൽ തിരുകിക്കയറ്റിയത്. മകൾക്ക് റാങ്ക് മറികടന്ന് എം.ബി.ബി.എസിന് അഡ്മിഷൻ നേടിയതും വാർത്തയായിരുന്നു. ഇതെല്ലാം വ്യാപകമായ ചർച്ചയായതോടെയാണ് തൽക്കാലം അളിയനെ മാറ്റിനിർത്തി രംഗം തണുപ്പിക്കാൻ സണ്ണിജോസഫ് തയ്യാറായതെന്നാണ് സൂചന.

യുഡിഎഫ് മന്ത്രിസഭയുടെ ആരംഭത്തിൽ തന്നെ ഉയർന്നുവന്ന ഈ ബന്ധുനിയമന അഴിമതി കേരളമാകെ വലിയ ചർച്ചയായിരുന്നു. മന്ത്രിയുടെ 'മികച്ച ട്രാക്ക് റിക്കാർഡ്' കണ്ട് പലരുടെയും കണ്ണുതള്ളി. വരും നാളുകളിൽ അഴിമതിയുടെ കൂത്തരങ്ങായിരിക്കും കേരളം കാണാൻ പോകുന്നതെന്നതിന്റെ സൂചനയായിരുന്നു ഈ നിയമനവും കൂസലില്ലാതെയുള്ള മന്ത്രിയുടെ ന്യായീകരണവും. മക്കൾക്കും മരുമക്കൾക്കും സഹോദരന്മാർക്കും അഴിമതിയിലൂടെ നേടിക്കൊടുത്ത എല്ലാ പദവികളും രാജിവെപ്പിക്കാൻ സണ്ണിജോസഫ് തയ്യാറാകുമോ? സ്വജനപക്ഷപാത നിയമനങ്ങൾ നടത്തി ട്രാക് റെക്കോർഡുള്ള മന്ത്രിയെ രാജിവെപ്പിക്കാൻ മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും തയ്യാറാകുമോ?

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.