Skip to main content

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല. ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു. കണ്ണീർച്ചാലുകളിൽ നിന്ന് ഒരു ജനതയെ ആശ്വാസതീരത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ജനതയ്ക്കൊപ്പം ഇച്ഛാശക്തിയുള്ള സർക്കാർ നിലകൊണ്ടതിന്റെ സാക്ഷ്യങ്ങളാണ് പണിപൂർത്തിയാകുന്ന ടൗൺഷിപ്പുകൾ. എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്കായി 410 വീടുകളാണ് സർക്കാർ പണിയുന്നത്. ഉരുൾപൊട്ടി ഏഴുമാസത്തിനകം ഭൂമി ഏറ്റെടുത്ത് നിർമ്മാണത്തിനുള്ള നിയമപരവും മറ്റുമുള്ള തടസ്സങ്ങളെല്ലാം നീക്കിയുള്ള സർക്കാരിന്റെ ഇടപെടൽ ഏവരും അംഗീകരിക്കുന്നു. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കുവാൻ ജനതയ്ക്ക് എല്ലാ മേഖലകളിലും കരുത്ത് പകർന്ന് സർക്കാർ ഓരോ നിമിഷവും ഒപ്പം നിന്നു. മികച്ച രീതിയിൽ പുനരധിവാസം പൂർത്തിയാക്കുവാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി നമുക്ക് ഒരൊറ്റ മനസ്സായി മുന്നോട്ടു പോകാം.
 

കൂടുതൽ ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.

മുതിർന്ന സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന്റെ അനുസ്മരണാർത്ഥം ആഗസ്റ്റ് 01ന് തിരുവനന്തപുരത്ത് പാർടി സംസ്ഥാന കമ്മിറ്റി വിപുലമായ അനുശോചനയോ​ഗം സംഘടിപ്പിക്കും

മുതിർന്ന സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന്റെ അനുസ്മരണാർത്ഥം ആഗസ്റ്റ് 01ന് തിരുവനന്തപുരത്ത് പാർടി സംസ്ഥാന കമ്മിറ്റി വിപുലമായ അനുശോചനയോ​ഗം സംഘടിപ്പിക്കും. വൈകുന്നേരം 04.00 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രം​ഗത്തെ പ്രമുഖർ പങ്കെടുക്കും.